മദ്യപിച്ച ബൈക്ക് യാത്രക്കാരനെ കസ്റ്റഡിയിലെടുക്കാതിരുന്ന സംഭവത്തിൽ തൃശ്ശൂർ ഈസ്റ്റ് സ്റ്റേഷനിലെ രണ്ട് എസ്.ഐ മാർക്കും ഒരു പൊലീസുകാരനും സസ്പെൻഷൻ . എസ്ഐമാരായ അഫ്സൽ, പ്രദീപ് സിപിഒ ജോസ്പോൾ എന്നിവർക്കാണ് സംഭവത്തിൽ സസ്പെൻഷൻ ലഭിച്ചത്. കമ്മിഷണറുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി.
രണ്ടാഴ്ച മുൻപാണ് നടപടിക്ക് കാരണമായ സംഭവം നടന്നത്. തൃശ്ശൂർ ശക്തൻ നഗറിലെ ബാറിനു സമീപത്ത് മദ്യപിച്ചെത്തിയ മുളംകുന്നത്ത്കാവ് സ്വദേശിയായ യുവാവിനെതിരെ കേസെടുക്കാതെ ഇയാളുടെ ബൈക്ക് മാത്രം പിടിച്ചെടുത്ത് വിട്ടയക്കുകയായിരുന്നു. ഇയാളെ കസ്റ്റഡിയിൽ എടുക്കാനോ രക്ത പരിശോധനയ്ക്ക് വിധേയനാക്കുകയോ പോലീസ് ചെയ്തില്ല. യുവാവ് പിറ്റേദിവസം ബൈക്ക് വാങ്ങാനായി സ്റ്റേഷനിൽ എത്തിയപ്പോഴാണ് കേസടുത്തത്. കേസെടുക്കാൻ വൈകിയതിനെ തുടർന്നാണ് സസ്പെൻഷൻ നടപടി.
ഇതിനിടെ തന്റെ മൊബൈൽഫോണും പേഴ്സും കാണാതായെന്ന് യുവാവ് പരാതിപ്പെട്ടിരുന്നു. തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ ബാറില്‍ വെച്ച് ഇയാളുടെ പേഴ്സും മൊബൈലും മറ്റൊരാളാണ്എടുത്തതെന്ന് പൊലീസ് കണ്ടെത്തി. തുടര്‍ന്ന് അയാൾക്കെതിരെ കേസെടുക്കുകയും ചെയ്തിരുന്നു.