Sunday, September 20, 2026

രാഹുൽ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്ര ദയനീയ പരാജയത്തിലേക്ക്; യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷനെതിരെ ലൈംഗീക പീഡനം ആരോപിച്ച് മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരഞ്ഞ് യുവതി; സമാജ്‌വാദി പാർട്ടിയും, ജെ ഡി എസും തൃണമൂൽ കോൺഗ്രസ്സും പിന്മാറുന്നു

ദില്ലി: രാഹുൽ ഗാന്ധിയുടെ രണ്ടാം ഭാരത് ജോഡോ യാത്ര തുടക്കത്തിലേ പ്രതിസന്ധിയിൽ. യാത്ര അസമിൽ പ്രവേശിച്ചതോടെ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. യൂത്ത് കോൺഗ്രസ് ദേശീയ അദ്ധ്യക്ഷൻ ബി വി ശ്രീനിവാസിനെതിരെ ലൈംഗീക പീഡന പരാതി ഉന്നയിച്ച കോൺഗ്രസ് പ്രവർത്തകയായ യുവതി മാദ്ധ്യമങ്ങൾക്ക് മുന്നിൽ പൊട്ടിക്കരയുകയായിരുന്നു. ഒൻപത് മാസങ്ങൾക്ക് മുമ്പ് താൻ പാർട്ടി നേതൃത്വത്തിന് പരാതി നൽകിയെന്നും എന്നാൽ പരാതിയിന്മേൽ നടപടിയെടുത്തില്ലെന്ന് മാത്രമല്ല തന്നെ പാർട്ടി വിരുദ്ധ പ്രവർത്തനം ആരോപിച്ച് പുറത്താക്കുകയും ചെയ്തുവെന്ന് യുവതി പറഞ്ഞു. ഒന്നാം ജോഡോ യാത്രയിൽ രാഹുലിനൊപ്പം പങ്കെടുത്തിരുന്ന ചിത്രങ്ങൾ സഹിതം യുവതി പുറത്തുവിട്ടിരുന്നു. എന്നാൽ രണ്ടാം യാത്രയിൽ രാഹുലിനെ കാണാനുള്ള അനുമതി നിഷേധിക്കുകയായിരുന്നു.

സ്ത്രീകൾക്കെതിരെ മണിപ്പുരിൽ നടന്ന അതിക്രമങ്ങളെ ചൂണ്ടിക്കാട്ടി നടത്തിയ യാത്രയിൽ തന്നെ ഉയർന്ന ഈ പരാതി പാർട്ടിയെ വല്ലാതെ തളർത്തി. രാഹുൽ ഗാന്ധിയുടെ യാത്രയുടെ ആത്മാർത്ഥതക്ക് നേരെ ഇതിനോടകം ചോദ്യചിഹ്നം ഉയർന്നുകഴിഞ്ഞു. അതേസമയം ഇൻഡി മുന്നണിയിലെ കൂടുതൽ ഘടക കക്ഷികൾ യാത്രയെ വിമർശിച്ച് രംഗത്ത് വന്നുകഴിഞ്ഞു. യാത്രയിൽ പങ്കെടുക്കില്ലെന്ന് സമാജ്‌വാദി പാർട്ടിയും, നിതീഷ് കുമാറിന്റെ ജെ ഡി എസും അറിയിച്ചു കഴിഞ്ഞു യാത്രയിൽ നിന്ന് അകലം പാലിക്കുമെന്ന് തൃണമൂൽ കോൺഗ്രസ്സും സൂചന നൽകിയതോടെ ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ കോൺഗ്രസിന്റെ രാഷ്ട്രീയ അടവുകളെല്ലാം പൊളിയുകയാണ്

Related Articles

Latest Articles