തിരുവനന്തപുരം: കേരള സർവകലാശാല യുവജനോത്സവത്തിൽ കോഴ വാങ്ങിയെന്ന ആരോപണം പൊളിയുന്നു. മാർഗം കളി മത്സരത്തിൽ അർഹിച്ചവർക്ക് തന്നെയാണ് ഒന്നാം സ്ഥാനം നൽകിയതെന്നാണ് വിധികർത്താക്കളുടെ മൊഴി. ഫലം അട്ടിമറിക്കാൻ ശ്രമിച്ചിട്ടില്ലെന്നും മൂന്ന് വിധികർത്താക്കളും ഏകദേശം ഒരേ മാർക്ക് തന്നെയാണ് ഒന്നാം സ്ഥാനം ലഭിച്ച മാർഗംകളിക്ക് നൽകിയതെന്നും പോലീസിൽ ഇവർ മൊഴി നൽകി.
മാർഗം കളിയിൽ ഒന്നാം സ്ഥാനം ലഭിച്ചത് മാർ ഇവാനിയോസ് കോളേജിനാണ്. എന്നാൽ മാർഗംകളി ഫലം അട്ടിമറിക്കാൻ ശ്രമം നടത്തിയെന്നാരോപിച്ച് എസ്‌എഫ്ഐ പ്രവർത്തകർ വിധികർത്താക്കളിൽ ഒരാളായ ഷാജിയെ മർദ്ദിക്കുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഷാജി ജീവനൊടുക്കിയത്. എന്നാൽ മത്സര ഫലത്തിൽ അട്ടിമറികളൊന്നും നടന്നിട്ടില്ലെന്നും ആരോപണങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും മറ്റ് രണ്ട് വിധികർത്താക്കൾ കന്റോൺമെന്റ് പോലീസിൽ അറിയിച്ചു.