ശ്രീനഗർ: പുൽവാമയിൽ ഭീകരരും സുരക്ഷാ സേനയും തമ്മിൽ ഏറ്റുമുട്ടൽ. ഒരു തീവ്രവാദി കൊല്ലപ്പെട്ടു. ക്രൂ പാംപോർ മേഖലയിലാണ് ഏറ്റുമുട്ടൽ ഉണ്ടായത്. മേഖലയിൽ ഭീകരരും സേനയും തമ്മിലുള്ള ഏറ്റുമുട്ടൽ ഇന്ന് പുലർച്ചയോടെയാണ് ആരംഭിച്ചത്. നേരത്തേ ശ്രീനഗറിലെ സരഫ് കാഡലിൽ പോലീസ് സേനയ്‌ക്കും സിആർപിഎഫ് ചെക്ക്‌പോസ്റ്റിനും നേരെ ഭീകരർ ഗ്രനേഡ് ആക്രമണം നടത്തിയിരുന്നു. ആക്രമണത്തിൽ രണ്ട് പോലീസുകാർക്കും പ്രദേശവാസിയായ മറ്റൊരാൾക്കും പരിക്കേൽക്കുകയും ചെയ്തു.
അതേസമയം കുൽഗാം ജില്ലയിലെ ദേവ്‌സർ മേഖലയിൽ അജ്ഞാതരായ തോക്കുധാരികൾ അപ്‌നി പാർട്ടി അംഗമായ ഒരാളെ വെടിവെച്ചു കൊന്നതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഈ സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണ്. ഇതിനുപിന്നാലെയാണ് ഇന്ന് വീണ്ടും ഏറ്റുമുട്ടൽ ഉണ്ടായത്. അതേസമയം ഏറ്റുമുട്ടലുകൾ തുടർച്ചയായി ഉണ്ടാകുന്നതിനെത്തുടർന്ന് ജമ്മു കശ്മീരിൽ കൂടുതൽ സുരക്ഷാ ഏർപ്പെടുത്തിയിരിക്കുകയാണ് സൈന്യം.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona