ശ്രീനഗർ: കശ്മീരിൽ സുരക്ഷാസേനയും തീവ്രവാദികളും തമ്മിൽ വീണ്ടും ഏറ്റുമുട്ടൽ. പുൽവാമ ജില്ലയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായതെന്ന് കശ്മീർ പൊലീസ് അറിയിച്ചു. സംഭവത്തിൽ നാല് തീവ്രവാദികൾ പിടിയിലായതായി റിപ്പോർട്ടുണ്ട്. രാജ്പോര ഗ്രാമത്തിലെ ഹാൻജൻ പ്രദേശത്താണ് ഏറ്റുമുട്ടലുണ്ടായത്. ഇവിടെ തീവ്രവാദികൾ ഒളിച്ചിരിക്കുന്നുണ്ടെന്ന് സൈന്യത്തിന് വിവരം ലഭിച്ചിരുന്നു. തുടർന്ന് സൈന്യം പ്രദേശത്ത് പരിശോധന നടത്തി. പരിശോധനയ്ക്കിടെ സൈന്യത്തിന് നേരെ തീവ്രവാദികൾ വെടിയുതിർക്കുകയായിരുന്നു.
കുറച്ചുദിവസങ്ങൾക്കു മുൻപ്, ജമ്മു വ്യോമസേന കേന്ദ്രത്തിന് നേരെ ഡ്രോണാക്രമണമുണ്ടായിരുന്നു. തുടർന്ന് സൈന്യം കശ്മീരിൽ പരിശോധനകൾ ശക്തമാക്കുകയും ചെയ്തിരുന്നു. കാശ്മീരിൽ പലയിടത്തും ഡ്രോണുകളുടെ സാന്നിധ്യം സൈന്യം കണ്ടെത്തുകയും ചെയ്തു. ഇതിനുപിന്നാലെ കശ്മീരിലെ രജൗരിയിൽ ഡ്രോണുകൾ പൂർണ്ണമായും നിരോധിച്ചിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona