തിരുവനന്തപുരം : പനി ബാധിച്ച് തിരുവനന്തപുരം നെടുമങ്ങാട് ജില്ലാ ആശുപത്രിയിൽ ചികിത്സ തേടിയ ഒന്നരവയസ്സുകാരി മരിച്ചു. കരകുളം മുളമുക്ക് സ്വദേശികളായ സുജിത്–സുകന്യ ദമ്പതികളുടെ മകൾ ആർച്ചയാണ് ഇന്ന് മരിച്ചത്. കുഞ്ഞിന്റെ മരണം ചികിത്സാപ്പിഴവ് മൂലമാണെന്ന് ആരോപിച്ച് ബന്ധുക്കൾ രംഗത്തെത്തി.
രാവിലെ കുഞ്ഞിനെ ആശുപത്രിയിലെത്തിച്ചിരുന്നു. മരുന്ന് വാങ്ങി വീട്ടിലെത്തിയ ശേഷം ആഹാരം കൊടുക്കുമ്പോഴാണ് കുഞ്ഞ് വീണ്ടും ദേഹാസ്വാസ്ഥ്യം പ്രകടിപ്പിച്ചത്. ഉടനടി ആശുപത്രിയിലെത്തിച്ചെങ്കിലും . അപ്പോഴേക്കും മരിച്ചിരുന്നു. ആശുപത്രിക്ക് മുന്നിൽ നാട്ടുകാർ പ്രതിഷേധിച്ചു. പൊലീസ് കേസെടുത്ത് മൃതദേഹം മെഡിക്കൽ കോളജിലേക്ക് മാറ്റി.