ആലപ്പുഴയിൽ പ്രസവം നിർത്തൽ ശസ്ത്രക്രിയയ്ക്ക് വിധേയയായ യുവതി മരിച്ചു. ആലപ്പുഴ പഴവീട് സ്വദേശി ശരത്തിന്റെ ഭാര്യ ആശയാണ് (31) ഇന്ന് വൈകുന്നേരത്തോടെ മരിച്ചത്. ആലപ്പുഴ വനിതാ ശിശു ആശുപത്രിയിൽ വച്ചാണ് യുവതി ശസ്ത്രക്രിയയ്ക്ക് വിധേയയായത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നുണ്ടായ വീഴ്ചയാണ് മരണകരണമെന്ന ആരോപണവുമായി കുടുംബം രംഗത്ത് വന്നു. ആലപ്പുഴ സൗത്ത് പോലീസിൽ പരാതി നൽകിയതായി ബന്ധുക്കൾ അറിയിച്ചു.
ആശയെ ഗുരുതരാവസ്ഥയിൽ ഇന്നലെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചിരുന്നു. പോസ്റ്റുമോർട്ടത്തിന് ശേഷം മാത്രമേ മരണകാരണത്തിൽ വ്യക്തത ലഭിക്കുകയുള്ളു. ലാപ്രോസ്കോപ്പി ശസ്ത്രക്രിയയ്ക്കിടെ യുവതി ഗുരുതരാവസ്ഥയിലാവുകയായിരുന്നു എന്നാണ് വിവരം.സംഭവത്തിൽ ലീഗൽ സർവീസ് അതോറിറ്റി സ്വമേധയാ കേസെടുത്തു.