Sunday, May 5, 2024
spot_img

അപസ്മാരം വന്ന് കുഴഞ്ഞു വീണു; ബസിനടിയിൽ പെട്ട് യുവാവിന് ദാരുണാന്ത്യം.

കോട്ടയം: അപസ്മാരം വന്ന് കുഴഞ്ഞു വീണ യുവാവ് ബസിനടിയിൽ പെട്ട് ദാരുണാന്ത്യം. കോട്ടയം ചന്തക്കടവിൽ തടത്തിപ്പറമ്പ് ഭാഗത്ത് ബേബിയുടെ മകൻ രാജേഷാണ് (35) വ്യാഴാഴ്ച രാവിലെ ഒൻപത് മണിയോടെയുണ്ടായ അപകടത്തിൽ മരിച്ചത്. അപസ്മാര രോഗബാധിതനായ രാജേഷിന്, കടുത്ത പ്രമേഹവും ഉണ്ടായിരുന്നു.

കടത്തിണ്ണയിൽ കിടന്നുറങ്ങിയ രാജേഷിനു ചുഴലിയുണ്ടായതിനെ തുടർന്നു രാജേഷ് എഴുന്നേൽക്കാൻ ശ്രമിച്ചപ്പോൾ കാൽ വഴുതി സ്വകാര്യ ബസിന് അടിയിലേയ്ക്ക് വീഴുകയായിരുന്നുവെന്നാണ് സംശയിക്കുന്നത്. ഈ സമയം ഇതുവഴി എത്തിയ കോട്ടയം – കോളനി റൂട്ടിലോടുന്ന ബസിന്റെ അടിയിലേയ്ക്കു രാജേഷ് വീഴുകയായിരുന്നു. രാജേഷ് വീഴുന്നത് കണ്ട് നാട്ടുകാർ ബഹളം വച്ചെങ്കിലും, ബസിന്റെ പിൻചക്രങ്ങൾ ഇയാളുടെ ശരീരത്തിലൂടെ കയറിയിറങ്ങിയിരുന്നു. നാട്ടുകാർ ബഹളം വച്ചതോടെ ബസ് നിർത്തിയെങ്കിലും രാജേഷ് മരിച്ചിരുന്നു.

അതേസമയം മൃതദേഹം ജനറൽ ആശുപത്രി മോർച്ചറിയിലേയ്ക്കു മാറ്റിയ ശേഷം നടത്തിയ പരിശോധനയിൽ ഇയാൾക്കു കൊവിഡ് സ്ഥിരീകരിച്ചത്. നഗരത്തിൽ അലഞ്ഞു തിരിഞ്ഞു നടന്നിരുന്ന ഇയാളുടെ സമ്പർക്കപ്പട്ടിക കണ്ടെത്തുക ശ്രമകരമായ ജോലിയാണ്.

Related Articles

Latest Articles