Thursday, April 25, 2024
spot_img

മെസിയുടെ ആരാധകനായതിന്‍റെ പേരില്‍ ഏഴ് വയസ്സുകാരന്റെ ജീവന് ഭീഷണി; മുര്‍ത്താസയുടെ ജീവന് വേണ്ടി താലിബാൻ ബുള്ളറ്റ് ഒരുക്കുന്നു; ഇനി കുടുംബത്തിന്റെ ആകെ പ്രതീക്ഷ മെസിയിൽ

കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ നിന്നുള്ള മെസിയുടെ കുട്ടി ആരാധകന് താലിബാന്‍റെ വധ ഭീഷണി. ഏഴുവയസുകാരനായ മുര്‍ത്താസ അഹമ്മദിയാണ് മെസിയുടെ ആരാധകനായതിന്‍റെ പേരില്‍ ജീവന് ഭീഷണി നേരിടുന്നത്. 2016ല്‍, അര്‍ജന്‍റീന ദേശീയ ടീമിലെ മെസിയുടെ പത്താം നമ്പര്‍ ജഴ്സി അണിഞ്ഞു നില്‍ക്കുന്ന ചിത്രമാണ് മുര്‍താസയുടെ ജീവിതം മാറ്റിമറിച്ചത്.

ജഴ്സിയുടെ മാതൃകയില്‍ പ്ലാസ്റ്റിക്ക് കാരിബാഗ് ഉപയോഗിച്ച്‌ നിര്‍മിച്ച കളിക്കുപ്പായമായിരുന്നു മുര്‍താസ ധരിച്ചത്. ഈ ഫോട്ടോ വൈറലായതോടെ മുര്‍താസ താരമായി. മെസി ഇത് ശ്രദ്ധിക്കുകയും തന്‍റെ കൈ ഒപ്പ് ചാര്‍ത്തിയ കുപ്പായം മുര്‍താസയ്ക്കു അയച്ചു നല്‍കുകയും ചെയ്തു. ഇതോടെയാണ് മുര്‍താസയ്ക്കും കുടുംബത്തിനും വധഭീഷണി എത്തിതുടങ്ങിയത്. ഒടുവില്‍ കുടുംബം നാടുവിടാന്‍ നിര്‍ബന്ധിതരാകുകയും ചെയ്തു.

താലിബാനെ കൂടാതെ മറ്റ് ചില തീവ്രവാദി സംഘടനകളും മുര്‍ത്താസയെ ലക്ഷ്യം വച്ചിരുന്നു.മെസി മുര്‍ത്താസയ്ക്ക് വലിയ തുക നല്‍കിയിരിക്കുമെന്ന സംശയമാണ് ഇവരുടെ ഇടയില്‍ വളര്‍ന്നു വന്നത്. കുട്ടിയുടെ ജീവന് ഭീഷണിയായതിനെ തുടര്‍ന്ന് ആദ്യം അഫ്ഗാനിസ്ഥനിലെ ബംയാനിലേക്ക് മുര്‍ത്താസയെയും അമ്മ ഷഫീഖയേയും അച്ഛന്‍ മാറ്റിയിരുന്നു. മുര്‍ത്താസയും അമ്മയും മാത്രമായിരുന്നു ഇവിടെ താമസം. എന്നാല്‍ ഈ സ്ഥലവും സുരക്ഷിതമല്ലാത്തതിനെ തുടര്‍ന്ന് കാബൂളിലെ അഭയാര്‍ഥി ക്യാംപിലാണ് മുര്‍ത്താസയും ഷഫീഖയും ഇപ്പോള്‍ കഴിയുന്നത്.

എന്നാല്‍ ഇവിടവും സുരക്ഷിതമല്ലെന്നാണ് ഷഫീഖയുടെ പേടി. മെസിയുമായുള്ള പരിചയത്തിന്‍റെ പേരില്‍ തന്‍റെ മകനെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോകുമെന്നാണ് ഷഫീഖ പറയുന്നത്. അഭയാര്‍ഥി ക്യാംപിലെ മുറിയില്‍ നിന്നു പുറത്തിറങ്ങാതെയാണ് മുര്‍ത്താസ ഇപ്പോള്‍ ഓരോ ദിവസം തള്ളി നീക്കുന്നത്. തീവ്രാവാദികള്‍ ഇവിടെയുമെത്താമെന്നും ഷഫീഖ ഭയപ്പെടുന്നു.

Related Articles

Latest Articles