കണ്ണൂർ: സ്വർണ്ണക്കടത്ത് ക്വട്ടേഷൻ തലവനായ ആകാശ് തില്ലങ്കേരിയേയും ഇയാളുടെ കൂട്ടാളിയായ ജിജോ തില്ലങ്കേരിയെയും കാപ്പ ചുമത്തി ജയിലിൽ അടച്ചു. ഇരുവരെയും ഇന്ന് പുലർച്ചയെ നാലുമണിയോടെയാണ് കണ്ണൂർ സെൻട്രൽ ജയിലിൽ എത്തിച്ചത്. ഇരുവരെയും ആറ് മാസത്തേക്ക് കരുതൽ തടങ്കലിൽ വയ്ക്കും.
ആകാശും ജിജോയും നിരവധി കേസുകളിൽ പ്രതികളാണെന്നായിരുന്നു പോലീസിന്റെ റിപ്പോർട്ട്. . ആകാശിനെതിരെ രണ്ട് കൊലപാതക കേസ് ഉൾപെടെ 14 ക്രിമിനൽ കേസുകളും ജിജോ തില്ലങ്കേരിക്ക് എതിരെ 23 കേസുകളുമാണുള്ളത്. ഷുഹൈബ് വധം പാർട്ടി ആഹ്വാന പ്രകാരം താൻ നടത്തിയതാണെന്ന തരത്തിൽ ഫേസ്ബുക്ക് പോസ്റ്റ് ഇട്ടതോടെയാണ് സി പി എം ആകാശിനെതിരെ തിരിഞ്ഞത്. ഇന്നലെ രാത്രിയാണ് ആകാശിനെയും ജിജോയെയും പോലീസ് അറസ്റ്റ് ചെയ്തത്.