നൈജീരിയ: വീണ്ടും മതവെറി. പ്രവാചക നിന്ദയെന്ന് ആരോപിച്ച് അള്ളാഹു അക്ബർ വിളിച്ച് യുവാവിനെ പരസ്യമായി കല്ലെറിഞ്ഞ് കൊന്നു. നൈജീരിയയിലെ സൊകോട്ടോയിലാണ് സംഭവം. ഉസ്മാൻ ബുഡ എന്നയാളെയാണ് നാട്ടുകാരും കുട്ടികളും ചേർന്ന് കല്ലെറിഞ്ഞ് കൊലപ്പെടുത്തിയത് കൊല്ലപ്പെട്ടത്.
പ്രദേശത്തെ കശാപ്പുകടയിൽ ജോലി ചെയ്ത് വരികയായിരുന്നു ഉസ്മാൻ. ഇയാൾ നബിക്കെതിരെ പരാമർശങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് ക്രൂരമായി കൊലപ്പെടുത്തിയത്. ഇതിന്റെ വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ആളുകളും കുട്ടികളും ചുറ്റിനും നിന്ന് കല്ലെറിയുന്നത് വീഡിയോയിൽ കാണാം.