തിരുവനന്തപുരം: മോന്‍സന്‍ മാവുങ്കല്‍ കേസുമായി ബന്ധപ്പെട്ട് ഏത് അന്വേഷണവുമായും സഹകരിക്കാന്‍ തയ്യാറാണെന്ന് പ്രവാസി മലയാളി അനിതാ പുല്ലയില്‍. പോലീസിന്റെ ശരിയായ അന്വേഷണത്തിൽ വിശ്വാസമുണ്ടെന്നും അനിത മാധ്യമങ്ങളോട് പറഞ്ഞു.
മോന്‍സനുമായി എന്തെങ്കിലും സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ടെങ്കില്‍ അതിനെല്ലാം ബാങ്ക് രേഖകള്‍ കൈവശം ഉണ്ട്. ഫോണ്‍ രേഖകളും സന്ദേശങ്ങളും തന്റെ പക്കലുണ്ട്. ഇതൊക്കെ പരിശോധിക്കാന്‍ ഇന്നത്തെ സാങ്കേതികവിദ്യ പര്യാപ്തമാണ്. അന്വേഷണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥര്‍ വിളിച്ചാല്‍ എവിടെ വരാനും താന്‍ തയ്യാറാണ്- അവര്‍ വ്യക്തമാക്കി. മോന്‍സണുമായി ബന്ധമുള്ള ഉന്നതരുടെ ബാങ്ക് അക്കൗണ്ടുകള്‍ പരിശോധിക്കണമെന്നും അനിത ആവശ്യപ്പെട്ടു.
തന്‍റെ ഡ്രസിന്‍റെ അളവെടുക്കുന്നവര്‍ക്ക് ചില ഉദ്യേശങ്ങളുണ്ട്. എല്ലാം എന്‍റെ മേലില്‍ ചാര്‍ത്തികൊടുത്താല്‍ പിന്നെ അവരുടെ മേലിലേക്ക് ഒന്നും വരില്ലെന്നാണ് കരുതുന്നത്. സത്യം ഒരു നാള്‍ പുറത്തുവരുമെന്നും അവര്‍ പറഞ്ഞു.