Saturday, April 27, 2024
spot_img

അഴിമതിയും കുടുംബാധിപത്യവും മടുത്ത് മറ്റൊരു രാജ്യം കൂടി, ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈനിക അട്ടിമറി, ലീ ബോംഗോ വീട്ടു തടങ്കലിൽ

നൈജറിന് പിന്നാലെ പട്ടാള അട്ടിമറിനടന്ന മദ്ധ്യ ആഫ്രിക്കൻ രാജ്യമായ ഗാബോണിൽ സൈനിക നേതാവും മുതിർന്ന പട്ടാള ഉദ്യോഗസ്ഥനുമായ ഒലിഗുയി എൻഗ്വേമ പ്രസിഡന്റായി ചുമതലയേറ്റു. സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് അലി ബോംഗോയുടെ ബന്ധുകൂടിയാണിയാൾ. ഇതോടെ 56 വർഷമായി ഗാബോണിൽ തുടരുന്ന ബോംഗോ കുടുംബത്തിന്റെ വാഴ്ചയാണ് അവസാനിക്കുന്നത്. നാലുപതിറ്റാണ്ടിലേറെ രാജ്യം ഭരിച്ച പിതാവ് ഉമർ ബോംഗോയിൽനിന്ന് 2009ലാണ് അലി ബോംഗോ അധികാരമേറ്റെടുക്കുന്നത്.കഴിഞ്ഞ മാസം പുറത്ത് വന്ന തെരഞ്ഞെടുപ്പ് ഫലം അനുസരിച്ച് അലി ബോംഗോ വീണ്ടും പ്രസിഡന്റ് കസേര ഉറപ്പിച്ചിരുന്നു. അതിനിടെയിലാണ് ഗാബോണിൽ പട്ടാള അട്ടിമറി നടന്നത്.

തങ്ങൾ അധികാരം പിടിച്ചെടുത്തതായും പ്രസിഡന്റിനെ തടവിലാക്കിയതായും സ്ഥാന തെരഞ്ഞെടുപ്പുഫലം റദ്ദാക്കുന്നതായും രാജ്യത്തിന്റെ അതിർത്തികൾ അടക്കുന്നതായും സൈനിക തലവൻ ഇനി പ്രസിഡന്റായി പ്രവർത്തിക്കുമെന്നും കഴിഞ്ഞ മാസം അവസാനത്തോടെ സൈന്യം അറിയിച്ചിരുന്നു.

അതെ സമയം നൈജറിൽ സൈനിക അട്ടിമറിയിലൂടെ സ്ഥാനഭ്രഷ്ടനാക്കപ്പെട്ട പ്രസിഡന്റ് മുഹമ്മദ് ബാസൂമിനെ രാജ്യദ്രോഹക്കുറ്റത്തിന് വിചാരണ ചെയ്യുമെന്ന് സൈന്യമറിയിച്ചിരുന്നു. 63കാരനായ ബാസൂമും കുടുംബവും ജൂലൈ 26ലെ അട്ടിമറിക്കുശേഷം നിയമിയിലെ പ്രസിഡന്റിന്റെ ഔദ്യോഗിക വസതിയിൽ തടവിലാണ്. 2011 മുതല്‍ സൈനിക മേധാവിയായ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി യുടെ നേതൃത്വത്തിലായിരുന്നു അട്ടിമറി. ഭരണഘടന റദ്ദുചെയ്യുകയും ഭരണഘടനാസ്ഥാപനങ്ങള്‍ പിരിച്ചുവിടുകയും ചെയ്ത സൈന്യം തലസ്ഥാനമായ നിയാമെയിലെ സര്‍ക്കാര്‍ ഓഫീസുകള്‍ അടച്ച് മുദ്രവെച്ചു. നിലവിലെ ഭരണകൂടത്തിന് അന്ത്യംകുറിക്കുകയാണെന്നാണ് ഷിയാമി ദേശീയ ടെലിവിഷനിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്തു കൊണ്ട് പറഞ്ഞു

ആഭ്യന്തര വിഷയമാണെന്നും വിദേശരാജ്യങ്ങള്‍ ഇടപെടരുതെന്നും പറഞ്ഞ ഷിയാമി രാഷ്ട്രീയ അനിശ്ചിതത്വം അവസാനിക്കുന്നതുവരെ വ്യോമ-കര അതിര്‍ത്തികള്‍ അടയ്ക്കുകയാണെന്നും പ്രഖ്യാപിച്ചു. പിന്നാലെ ജനറല്‍ അബ്ദുറഹ്‌മാനെ ഷിയാമി പുതിയ നേതാവായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു.

അതെ സമയം സിവിലിയൻ ഭരണം പുനഃസ്ഥാപിക്കണമെന്നാവശ്യപ്പെട്ട് പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മ നൈജറിനുമേൽ സാമ്പത്തിക ഉപരോധം ഏർപ്പെടുത്തിയിരിക്കുകയാണ്. സൈനിക ഇടപെടലിന് പോലും മടിക്കില്ലെന്നാണ് കൂട്ടായ്മയുടെ മുന്നറിയിപ്പ്. ഒരുകൂട്ടം നൈജീരിയൻ ഇസ്‍ലാമിക പണ്ഡിതർ നൈജറിലെ സൈനിക നേതാവ് അബ്ദുറഹ്മാൻ ചിയാനിയുമായി നിയമിയിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഈ കൂടിക്കാഴ്ചയിൽ പശ്ചിമ ആഫ്രിക്കൻ രാജ്യങ്ങളുടെ കൂട്ടായ്മയുമായി നേരിട്ടുള്ള ചർച്ചക്ക് ചിയാനി സമ്മതിച്ചതായി അവർ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബാസൂമിനെ വിചാരണ ചെയ്യുമെന്ന സൈന്യത്തിന്റെ പ്രഖ്യാപനം.

Related Articles

Latest Articles