Monday, May 13, 2024
spot_img

തൊടുപുഴയില്‍ ഏഴ് വയസുകാരനെ അരുൺ ലൈംഗികമായി പീഡിപ്പിച്ചു, പുറത്തുവരുന്നത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരത

കോട്ടയം: തൊടുപുഴയില്‍ ഏഴ് വയസുകാരനോട് അമ്മയുടെ കാമുകന്‍ കാട്ടിയത് മനുഷ്യ മനസാക്ഷിയെ മരവിപ്പിക്കുന്ന കൊടും ക്രൂരതകളെന്ന് പൊലീസ്. ഏഴ് വയസുകാരനെ പ്രതി ലൈംഗികമായി പീഡിപ്പിച്ചിരുന്നു. ഇതിനെ എതിര്‍ക്കുമ്പോഴെല്ലാം മര്‍ദ്ദിക്കുമായിരുന്നുവെന്നും പൊലീസ് പറയുന്നു. പുതിയ കണ്ടെത്തലിനെ തുടര്‍ന്ന് പ്രതിക്കെതിരെ പോസ്‌കോ വകുപ്പുകള്‍ ചുമത്തുമെന്നും പൊലീസ് അറിയിച്ചു. പ്രതി അരുണ്‍ ആനന്ദ് മയക്കുമരുന്നിന് അടിമയാണെന്നും പൊലീസ് വൃത്തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം, ഏഴ് വയസുകാരനോട് കൊടുംക്രൂരത കാണിച്ച സംഭവത്തിലെ യഥാര്‍ത്ഥ ഭീകരത പുറത്തുവന്നത് ആശുപത്രി അധികൃതർ കുട്ടിക്കുണ്ടായ പരിക്കിനെകുറിച്ച്‌ ചോദിച്ചപ്പോൾ അമ്മയും കാമുകനും പറ‌ഞ്ഞതിലെ വൈരുദ്ധ്യമാണ്.അരുണിന്റെ പെരുമാറ്റത്തില്‍ സംശയം തോന്നിയ പൊലീസ് എടുത്ത മുന്‍കരുതലുകളും പ്രതിക്ക് തെളിവ് നശിപ്പിക്കാനും രക്ഷപ്പെടാനുമുള്ള അവസരങ്ങള്‍ ഇല്ലാതാക്കി. കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാലുമണിയോടെ യുവതിയും അരുണ്‍ ആനന്ദും ചേര്‍ന്ന് കുട്ടിയെ തൊടുപുഴയിലെ ആശുപത്രിയിലെത്തിച്ചത്. കുട്ടി വീട്ടിനുള്ളില്‍ വീണതാണെന്നാണു അമ്മ ഡോക്ടറോടു പറഞ്ഞത്. അതേ സമയം കളിക്കുന്നതിനിടെ അപകടമുണ്ടായെന്ന് അരുണും പറഞ്ഞു. ഇതേ തുടര്‍ന്ന് സംശയം തോന്നിയ ആശുപത്രി അധികൃതര്‍ വിവരം പൊലീസിനെ അറിയിക്കുകയായിരുന്നു.

അതീവഗുരുതരാവസ്ഥയിലായ കുട്ടിയെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയില്‍ നിന്ന് കോലഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്കു കൊണ്ടുപോകുമ്പോള്‍ ആംബുലന്‍സില്‍ കയറാന്‍ അരുണ്‍ ആദ്യം മടിച്ചിരുന്നു. അരുണിന്റെ കാര്‍ കോലഞ്ചേരിയിലേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച്‌ ഇയാള്‍ പൊലീസുമായി വാക്കുതര്‍ക്കത്തിലും ഏര്‍പ്പെട്ടിരുന്നു. ഇതോടെ അരുണിനെ നിരീക്ഷിക്കാന്‍ പുത്തന്‍ കുരിശ് പോലീസ് സ്റ്റേഷനില്‍ നിന്ന് രണ്ട് പോലീസുകാരെ മഫ്തിയില്‍ ഏര്‍പ്പെടുത്തിയിരുന്നു. അരുണിന്റെ എ.ടി.എം. കാര്‍ഡും ബാങ്ക് പാസ്ബുക്കും കാറിലായിരുന്നു. കാര്‍ പൊലീസ് വിട്ടുകൊടുക്കാത്തിനാല്‍ രക്ഷപ്പെടാനുളള മാര്‍ഗങ്ങള്‍ അടയുകയായിരുന്നു. കാര്‍ കൈവശമുണ്ടായിരുന്നെങ്കില്‍ ഒരുപക്ഷേ വീട്ടിലെത്തി ഇയാള്‍ തെളിവ് നശിപ്പിച്ച്‌ കടന്നുകളയാനും വഴിവയ്ക്കുമായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

Related Articles

Latest Articles