അങ്കമാലി: പ്രൈവറ്റ് സ്ഥാപനത്തിലെ സെയിൽസ് ഗേളിനെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. അങ്കമാലി മൂക്കന്നൂർ അട്ടാറ കിഴക്കന്നൂടൻ വീട്ടിൽ സിജോയെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്.
കറുകുറ്റി എടക്കുന്നിലെ സ്വകാര്യ ഷോപ്പിലെ ജീവനക്കാരിയ്ക്ക് നേരെയാണ് 33 കാരൻ ആക്രമണം നടത്തിയത്. 2020-ലും സമാന രീതിയിൽ യുവതിയെ ആക്രമിച്ചതിന് ഇയാൾക്കെതിരെ കേസുള്ളതായി പൊലീസ് പറഞ്ഞു.
സംഭവത്തിൽ എസ്.ഐമാരായ എൽദോ പോൾ, റഷീദ്, മാർട്ടിൻ ജോൺ, എ.എസ്.ഐ ജിമോൻ, എസ്.സി.പി.ഒ ഷൈജു, അഗസ്റ്റിൻ, സി.പി.ഒമാരായ ബെന്നി, മാർട്ടിൻ, അഷ്കർ, രഞ്ജിനി എന്നിവരടങ്ങുന്ന അന്വേഷണ സംഘമാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് പ്രതിയെ കോടതിയിൽ ഹാജരാക്കി.