Sunday, January 11, 2026

ഇതിലും വലിയ ക്രൂരതയുണ്ടോ ??ഇസ്രയേലി കുഞ്ഞുങ്ങളെ ക്രൂരമായി കൊന്ന് കത്തിച്ച് ഹമാസ് തീവ്രവാദികൾ !ദൃശ്യങ്ങൾ പുറത്തുവിട്ട് ബെഞ്ചമിൻ നെതന്യാഹു

ജറുസലം :അതിർത്തി തകർത്ത് നുഴഞ്ഞു കയറി ഹമാസ് തീവ്രവാദികൾ നടത്തിയ മനുഷ്യക്കുരിതിയിൽ ഇസ്രയേലി കുഞ്ഞുങ്ങളെ കൊന്ന് കത്തിച്ചുവെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള പിഞ്ചു കുഞ്ഞുങ്ങളോടു ഹമാസ് തീവ്രവാദികൾ കാട്ടിയ കൊടുംക്രൂരതയുടെ ഭീകര ദൃശ്യങ്ങൾ പ്രധാനമന്ത്രിയുടെഓഫീസ് സമൂഹ മാദ്ധ്യമത്തിലൂടെ പുറത്തുവിട്ടു. അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനെ നെതന്യാഹു കാണിച്ച ചിത്രങ്ങളിൽ ചിലത് എന്ന കുറിപ്പോടെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. രക്തത്തിൽ കുളിച്ച് കിടക്കുന്നതും കത്തിക്കരിഞ്ഞ് കരിക്കട്ടയായി മാറിയതുമായ മൃതദേഹങ്ങളുടെ ചിത്രമാണ്പുറത്ത് വിട്ടത്.

അതെ സമയം ഇന്ന് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം അമേരിക്കൻ സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കനും ബെഞ്ചമിൻ നെതന്യാഹുവും സംയുക്ത പ്രസ്താവന നടത്തി. അമേരിക്ക ഉള്ളിടത്തോളം കാലം ഇസ്രയേലിന് ഒറ്റയ്ക്കു പോരാടേണ്ടി വരില്ലെന്നും ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാൻ അമേരിക്കയുടെ ഉന്നത നയതന്ത്ര‌ ഉദ്യോഗസ്ഥർ സഹായിക്കുമെന്ന് ബ്ലിങ്കൻ പറഞ്ഞു.

ഇസ്രയേലികളായ കുട്ടികളുടെ തല വെട്ടിയെന്നും അതിന്റെ ചിത്രങ്ങൾ കണ്ടുവെന്നും നേരത്തെ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ വെളിപ്പെടുത്തിയിരുന്നു. ഇസ്രയേലിനും ജൂത സമൂഹത്തിനുമുള്ള പിന്തുണയുടെ ഭാഗമായി ജൂത നേതാക്കളുമായി ബൈഡൻ വൈറ്റ്ഹൗസിൽ ചർച്ച നടത്തിയിരുന്നു. ഇതിനു പിന്നാലെയാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഐഎസ് തീവ്രവാദികൾ ചെയ്യുന്നതിന് സമാനമായി ക്രൂരമായി സ്ത്രീകളെയും കുട്ടികളെയും വയോധികരെയും തലയറുത്ത് ഹമാസ് കൊലപ്പെടുത്തിയെന്ന് ഇസ്രയേൽ ഡിഫൻസ് ഫോഴ്സസും വ്യക്തമാക്കി.

Related Articles

Latest Articles