ശബരിമലയിൽ പ്രവേശിക്കാൻ നിയമപരമായി തങ്ങൾക്ക് അവകാശമുണ്ടെന്ന് വെല്ലുവിളിച്ച് തൃപ്തി ദേശായി.തന്റെ പക്കൽ കോടതി ഉത്തരവുണ്ട്.പോലീസ് തങ്ങളെ തടഞ്ഞാൽ അത് കോടതി അലക്ഷ്യമാകും.രേഖാമൂലം സർക്കാർ വിശദീകരണം നൽകിയാൽ മാത്രം തങ്ങൾ തിരിച്ചു പോകൂയെന്നും അവർ വെല്ലുവിളിക്കുന്നു.
അതേ സമയം തൃപ്തിയെ ഇവിടെ എത്തിച്ചതിന് പിന്നിൽ ചരട് വലിച്ചത് ആക്ടിവിസ്റ് ബിന്ദു അമ്മിണി ആണെന്ന് വ്യക്തമായി.തൃപ്തിക്കും സംഘത്തിനുമൊപ്പം ബിന്ദുവും ഉണ്ട്.കരുതിക്കൂട്ടി ആചാരലംഘനം നടത്താനുള്ള ഇവരുടെ ശ്രമം ഭക്തർ തടയുമെന്നുറപ്പാണ്.ശബരിമലയിൽ യാതൊരു സംഘർഷവും ഉണ്ടാക്കാൻ പോലീസ് തയാറായേക്കില്ല.അതിനാൽ തന്നെ ഇവർക്ക് സംരക്ഷണം നൽകേണ്ടതില്ല എന്നതാണ് ഇപ്പോഴത്തെ തീരുമാനം.