Saturday, May 4, 2024
spot_img

പക്ഷിപ്പനി: ചിക്കനും കോഴി മുട്ടയ്ക്കും വില ഇടിഞ്ഞു

ദില്ലി: കേരളത്തിൽ പക്ഷിപ്പനി പടർന്നുപിടിച്ചതിനെ തുടർന്ന് കോഴിയിറച്ചയ്ക്കും കോഴി മുട്ടയ്ക്കും വില കുത്തനെ ഇടിഞ്ഞു. കഴിഞ്ഞ രണ്ട് ദിവസമായി ചിക്കന്റെയും മുട്ടയുടെയും വിൽപ്പന ഗണ്യമായി കുറഞ്ഞിട്ടുണ്ട്. കേരളത്തിന് പുറമേ രാജസ്ഥാൻ, മധ്യപ്രദേശ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഗുജറാത്ത്, ഉത്തർപ്രദേശ്, മഹാരാഷ്ട്ര, ഉത്തരാഖണ്ഡ്, ദില്ലി എന്നിവിടങ്ങളിലും പക്ഷിപ്പനി റിപ്പോർട്ട് ചെയ്തിട്ടുണ്ട്.

കേരളത്തിലടക്കം പക്ഷിപ്പനി വലിയ പ്രതിസന്ധി ഉണ്ടാക്കിയിട്ടില്ല. അതുകൊണ്ട് തന്നെ മുട്ടയും കോഴി ഇറച്ചിയും കേരളത്തിലേക്ക് കയറ്റി അയയ്ക്കുന്നത് തുടരുകയാണ്. എന്നാൽ കേരളത്തിൽനിന്ന് തമിഴ്നാട്ടിലേക്ക് താൽകാലത്തേക്ക് കയറ്റുമതി നിർത്തിവച്ചിരിക്കുകയാണെന്നും തമിഴ്‌നാട് എഗ് പൗൾട്രി ഫാർമേഴ്‌സ് മാർക്കറ്റിംഗ് സൊസൈറ്റി (പിഎഫ്എംഎസ്) പ്രസിഡന്റ് വംഗിലി സുബ്രഹ്മണ്യൻ പറഞ്ഞു.

രോഗം ബാധിച്ച പക്ഷികളുടെ മരണ റിപ്പോർട്ട് പുറത്തു വന്നതോടെ, ബ്രോയിലർ ചിക്കന്റെ വില മഹാരാഷ്ട്രയിൽ കിലോയ്ക്ക് 82 മുതൽ 58 രൂപ വരെയും ഗുജറാത്തിൽ 94 മുതൽ 65 രൂപ വരെയും തമിഴ്‌നാട്ടിൽ 80 മുതൽ 70 രൂപ വരെയും കുറഞ്ഞു. ഇതേ കാലയളവിൽ മുട്ടയുടെ വില നാമക്കലിൽ (തമിഴ്‌നാട്) 5.10 രൂപയിൽ നിന്ന് 4.20 രൂപയായും ബർവാലയിൽ (ഹരിയാന) 5.35 രൂപ മുതൽ 4.05 രൂപ വരെയും പൂനെയിൽ 5.30 രൂപ മുതൽ 4.50 രൂപ വരെയും കുറഞ്ഞു.

കഴിഞ്ഞ വർഷം ജനുവരി പകുതിയോടെ ചൈനയിൽ കൊറോണ വൈറസ് വ്യാപിച്ചതായി റിപ്പോർട്ടുകൾ പ്രചരിച്ചതോടെ രാജ്യത്ത് ഇറച്ചിക്കോഴി വില ഇടിഞ്ഞിരുന്നു. പക്ഷിപ്പനി കാരണം പ്രധാനമായും കാക്കകൾ, പ്രാവുകൾ, താറാവുകൾ, മയിലുകൾ, മറ്റ് ദേശാടന പക്ഷികൾ എന്നിവയാണ് ചത്തൊടുങ്ങിയിട്ടുള്ളത്.

Related Articles

Latest Articles