Friday, May 17, 2024
spot_img

ബന്ദിയാക്കപ്പെട്ട ഇസ്രായേൽ സൈന്യത്തിലെ അംഗമായ 19-കാരിയുടെ മൃതദേഹം ലഭിച്ചതായി റിപ്പോർട്ട്; മൃതദേഹം ലഭിച്ചത് ഗാസയിലെ അല്‍ ശിഫ ആശുപത്രിയ്ക്ക് സമീപമത്തുനിന്ന്

ടെല്‍ അവീവ്: ബന്ദിയാക്കപ്പെട്ട ഇസ്രായേൽ സൈന്യത്തിലെ അംഗമായ 19-കാരിയുടെ മൃതദേഹം ലഭിച്ചതായി ഇസ്രയേല്‍ പ്രതിരോധ സേന. ഒക്ടോബര്‍ ഏഴിന് നടത്തിയ ആക്രമണത്തിന് പിന്നാലെ ഹമാസ് ഭീകരവാദികൾ ബന്ദിയാക്കിയ കോര്‍പ്പറല്‍ നോവ മാര്‍സിയാനോയുടെ മൃതദേഹമാണ് ലഭിച്ചത്. ഗാസയിലെ അല്‍ ശിഫ ആശുപത്രിയ്ക്ക് സമീപമത്തുനിന്നാണ് മൃതദേഹം ലഭിച്ചതെന്നും ഇസ്രയേല്‍ പ്രതിരോധ സേന. എക്‌സിലൂടെ അറിയിച്ചു.

‘ഒക്ടോബര്‍ ഏഴിനാണ് 19 വയസുള്ള കോര്‍പ്പറല്‍ നോവ മാര്‍സിയാനോയെ ഹമാസ് ഭീകരവാദികൾ തട്ടിക്കൊണ്ടുപോകുകയും പിന്നീട് കൊലപ്പെടുത്തുകയും ചെയ്തത്. ഗാസയിലെ ശിഫ ആശുപത്രിയ്ക്ക് സമീപത്തുവെച്ചാണ് ഐ.ഡി.എഫ്. സംഘം മൃതദേഹം കണ്ടെത്തി പുറത്തെടുത്തത്’ എന്ന് ഐ.ഡി.എഫ്. ട്വീറ്റ് ചെയ്തു.

നോവ മാര്‍സിയാനോ മരിച്ചതായി ബുധനാഴ്ച ഇസ്രായേൽ സ്ഥിരീകരിച്ചിരുന്നു. ഇസ്രായേൽ സുരക്ഷാ ഏജന്‍സിയായ ഷിന്‍ ബെത്തില്‍ നിന്നുള്ള ഇന്റലിജന്‍സ് വിവരങ്ങള്‍ പിന്തുടര്‍ന്നാണ് ഐ.ഡി.എഫ്. സംഘം അല്‍ ശിഫ ആശുപത്രിക്ക് സമീപമുള്ള കെട്ടിടത്തില്‍ പരിശോധന നടത്തിയത്.

ഇസ്രായേൽ സൈന്യത്തിലെ കോംബാറ്റ് ഇന്റലിജന്‍സ് കളക്ഷന്‍ കോപ്‌സ് 414-ാം യൂണിറ്റിന്റെ ഭാഗമായിരുന്നു നോവ മാര്‍സിയാനോ. ഗാസ അതിര്‍ത്തിക്ക് സമീപമുള്ള നഹല്‍ ഓസ് സൈനികതാവളത്തിലായിരുന്നു നോവ സേവനമനുഷ്ഠിച്ചിരുന്നത്. ഇവിടെയാണ് ഒക്ടോബര്‍ ഏഴിന് ഹമാസ് ആക്രമണം നടത്തുകയും നോവ ഉള്‍പ്പെടെ 240 പേരെ ബന്ദികളാക്കുകയും ചെയ്തത്.

Related Articles

Latest Articles