പാലക്കാട്: അട്ടപ്പാടിയില്‍ ആദിവാസി യുവാവ് മധുവിനെ മര്‍ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി സി.പി.എം ബ്രാഞ്ച് സെക്രട്ടറി. മൂന്നാം പ്രതി ഷംസുദ്ദീന്‍ പാലക്കാടിനെയാണ് മുക്കാലി ബ്രാഞ്ച് സെക്രട്ടറിയായി തെരഞ്ഞെടുത്തിരിക്കുന്നത്.
ഏരിയ നേതൃത്വത്തിന്‍റെ എതിര്‍പ്പ് മറികടന്നാണ് ഷംസുദ്ദീനെ തെരഞ്ഞെടുത്തത് . സംഭവം വാര്‍ത്തയായതോടെ ഷംസുദ്ദീനെ തലസ്ഥാനത്ത് നിന്നും നീക്കി. മുക്കാലി ബ്രാഞ്ചില്‍ പുതിയ സെക്രട്ടറിയെ ഇന്ന് തന്നെ തെരഞ്ഞെടുക്കാന്‍ പാലക്കാട് ജില്ല സി.പി.എം കമ്മിറ്റി നിര്‍ദേശം നല്‍കിയിരിക്കുകയാണ് ഇപ്പോൾ.
2018ലായിരുന്നു മോഷണക്കുറ്റം ആരോപിച്ച് ആദിവാസിയായ മധുവിനെ ഒരു കൂട്ടം ആളുകള്‍ അടിച്ചുകൊന്നത്. കേസിന്‍റെ വിചാരണ തുടങ്ങിയിട്ടില്ല. വിശപ്പടക്കാന്‍ വേണ്ടി ഭക്ഷണം മോഷ്ടിച്ചതിനായിരുന്നു ആള്‍ക്കൂട്ടം മധുവിനെ തല്ലിക്കൊന്നത്. വിശപ്പടക്കാൻ കാടു കയറിയ മാനസികാസ്വസ്ഥമുള്ള മധുവിനെ ആള്‍ക്കൂട്ടം തല്ലിക്കൊന്നതും മാത്രമല്ല തല്ലിക്കൊല്ലുന്നതിന് മുൻപ് കൈകള്‍ കൂട്ടിക്കെട്ടി സെല്‍ഫി എടുക്കുകയും ചെയ്തു ഇവർ.
മധുവിനെ കൈകള്‍ ബന്ധിച്ച് മര്‍ദ്ദിക്കുകയും കൈവശമുണ്ടായിരുന്ന സഞ്ചി പരിശോധിക്കുകയും ചെയ്തതിന്റെ വീഡിയോ പ്രതികൾ മൊബൈല്‍ ഫോണില്‍ പകര്‍ത്തി സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചിരുന്നു. ഇതോടെയാണ് ഇവര്‍ക്കെതിരെ ജനരോഷം ഉയര്‍ന്നത്.