ദുബായ്: പ്രവാസി വ്യവസായിയും ചലച്ചിത്ര നിർമ്മാതാവുമായ അറ്റ്‌ലസ് രാമചന്ദ്രൻ അന്തരിച്ചു. അറ്റ്ലസ് ജൂവലറി ജനകോടികളുടെ വിശ്വസ്ത സ്ഥാപനം എന്ന പരസ്യ വാചകം കേൾക്കാത്ത ഒരു മലയാളിയും കാണില്ല. അറ്റ്ലസ് രാമചന്ദ്രൻ എന്ന ഡോ. എം.എം. രാമചന്ദ്രൻ ഈ പരസ്യവാചകത്തിലൂടെയാണ് അറിയപ്പെടാൻ തുടങ്ങിയതും.
ദുബായിൽ ഇന്നലെ രാത്രിയായിരുന്നു അന്ത്യം. ഹൃദയാഘാതത്തെ തുടർന്ന് ഞായറാഴ്ച വൈകീട്ടോടെ ദുബായിലെ ആസ്റ്റർ ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചിരുന്നു. അവിടെ വച്ചായിരുന്നു അന്ത്യമെന്ന് മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 80 വയസ്സായിരുന്നു.
വാർദ്ധക്യസഹജമായ പ്രശ്‌നങ്ങളെത്തുടർന്ന് അദ്ദേഹം കുറച്ചുകാലമായി അസ്വാസ്ഥ്യത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. ഭാര്യ ഇന്ദിര രാമചന്ദ്രനും മകൾ മഞ്ജു രാമചന്ദ്രനും അദ്ദേഹത്തിന്റെ അന്ത്യനിമിഷങ്ങളിൽ കിടക്കയിൽ ഉണ്ടായിരുന്നു. ഇപ്പോൾ പ്രവർത്തനരഹിതമായ അറ്റ്‌ലസ് ജ്വല്ലറിയുടെ സ്ഥാപകനായ രാമചന്ദ്രൻ, ദീർഘകാലമായി യുഎഇയിൽ പ്രവാസിയായിരുന്നു, ഈ വർഷം ഓഗസ്റ്റിൽ തന്റെ 80-ാം ജന്മദിനം ബർ ദുബായ് വസതിയിൽ ആഘോഷിച്ചു. നിർമ്മാതാവ് എന്നതിലുപരി 13 സിനിമകളിൽ അഭിനയിക്കുകയും ഒരെണ്ണം സംവിധാനം ചെയ്യുകയും ചെയ്തിട്ടുണ്ട്.