കൊച്ചി: കേരള പോലീസിന്റെ ഭാഗത്ത് നിന്നുമുണ്ടായ ദുരനുഭവം പങ്കുവച്ച് നടി അർച്ചന കവി. പോലീസ് വളരെ മോശമായാണ് പെരുമാറിയതെന്നും സുരക്ഷിതമായി തനിക്ക് തോന്നിയില്ലെന്നും നടി വ്യക്തമാക്കുന്നു. ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ എന്ന ചോദ്യത്തോടെയാണ് അർച്ചന കുറിപ്പ് ആരംഭിച്ചിരിക്കുന്നത്.
സുഹൃത്തിനും കുടുംബത്തിനും ഒപ്പം രാത്രി വീട്ടിൽ നിന്നും വരുന്ന വഴി കേരള പോലീസിൽ നിന്നും മോശം അനുഭവം നേരിടേണ്ടി വരുകയായിരുന്നുവെന്നാണ് താരം കുറിച്ചത്. ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നമുണ്ടാകുമ്പോൽ പോകേണ്ടത് എന്നും അര്‍ച്ചന ചോദിച്ചു. തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെയാണ് താരം അനുഭവിച്ച മോശം അനുഭവം പങ്കുവച്ചിരിക്കുന്നത്.
അര്‍ച്ചനയുടെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ;
ഈ സമയത്ത് യാത്ര ചെയ്യുന്നത് തെറ്റാണോ?
ജസ്‌നയും ഞാനും അവളുടെ കുടുംബവും മിലാനോയില്‍ നിന്നും തിരികെ വരികയായിരുന്നു. അതിനിടയില്‍ ചില പോലീസ് ഉദ്യോഗസ്ഥര്‍ ഞങ്ങളെ തടഞ്ഞു നിര്‍ത്തി ചോദ്യം ചെയ്തു. ഓട്ടോയിലുള്ള ഞങ്ങളെല്ലാവരും സ്ത്രീകളായിരുന്നു. പോലീസ് വളരെ മോശമായാണ് ഞങ്ങളോട് പെരുമാറിയത്. ഞങ്ങള്‍ക്ക് ഒട്ടും സുരക്ഷിതമായി തോന്നിയില്ല.
ഞങ്ങള്‍ വീട്ടിലേക്ക് പോകുകയാണ് എന്ന് പറഞ്ഞപ്പോള്‍ പോലീസ് ഉദ്യോഗസ്ഥന്‍ എന്തിനാണ് ഞങ്ങള്‍ വീട്ടിലേക്ക് പോകുന്നത് എന്ന് തിരിച്ച് ചോദിച്ചു. ചോദ്യം ചെയ്യുന്നതില്‍ എനിക്ക് പ്രശ്‌നമില്ല. പക്ഷേ അതിനൊരു രീതിയുണ്ട്. ഇത് തികച്ചും ഡിസ്റ്റര്‍ബിങ്ങ് ആയിരുന്നു. ഇവരുടെ അടുത്തേക്കാണോ ഒരു പ്രശ്‌നമുണ്ടാകുമ്ബോള്‍ നമ്മള്‍ പോകേണ്ടത്.