ലോകരാജ്യങ്ങളിൽ ഭീഷണി ഉയർത്തി പുതിയ കോവിഡ് വകഭേദം ജെഎൻ.1. അമേരിക്കയിൽ റിപ്പോർട്ട് ചെയ്യപ്പെടുന്ന അമ്പതുശതമാനം കോവിഡ് കേസുകൾക്കും പിന്നിൽ പുതിയ വകഭേദമായ ജെഎൻ.1 ആണെന്ന സിഡിസി.(സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ) റിപ്പോർട്ട് പുറത്ത് വന്നു. ഒമിക്രോണിന്റെ ഉപവകഭേദമായ ജെഎൻ.1 നിലവിൽ 41-ലധികം അമേരിക്കൻ രാജ്യങ്ങളിൽ
കഴിഞ്ഞ രണ്ടാഴ്ച്ചയ്ക്കിടെ മാത്രം ജെഎൻ.1 വകഭേദം ബാധിച്ചവരുടെ എണ്ണം കുത്തനെ ഉയർന്നു. ഇതോടെ പുതിയ വകഭേദത്തിന് കൂടുതൽ വ്യാപനശേഷിയുണ്ടെന്നും പ്രതിരോധശക്തിയെ അതിജീവിക്കാൻ കരുത്തുണ്ടെന്നുമുള്ള ആശങ്ക പടരുകയാണ്. നിലവിൽ യു.കെ., ഐസ്ലൻഡ്, പോർച്ചുഗൽ, സ്പെയിൻ, നെതർലൻഡ്സ്, കാനഡ, സ്വീഡൻ, ഇന്ത്യ തുടങ്ങി 38 രാജ്യങ്ങളിൽ പുതിയ വകഭേദം സ്ഥിരീകരിച്ചിട്ടുണ്ട്. ഈ വർഷം സെപ്തംബറിൽ അമേരിക്കയിലാണ് ജെഎൻ.വൺ വകഭേദം ആദ്യമായി കണ്ടെത്തുന്നത്.
ആഗോളതലത്തിൽ തന്നെ വലിയരീതിയിൽ ജെഎൻ.1 വ്യാപനമുണ്ടെന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്. എന്നാൽ മതിയായ ടെസ്റ്റിങ് സംവിധാനവും വാക്സിനും ചികിത്സാമാർഗങ്ങളുമൊക്കെ കൃത്യമായി പാലിക്കുക വഴി ജെഎൻ.1-നെ പ്രതിരോധിക്കാനാകുമെന്നും സിഡിസി റിപ്പോർട്ടിൽ പറയുന്നു.
ഇന്ത്യയിലും കോവിഡ് നിരക്കുകൾ വർധിക്കുന്ന പശ്ചാത്തലത്തിൽ കേന്ദ്ര-സംസ്ഥാന സർക്കാരുകൾ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചുവരികയാണ്.