Friday, April 19, 2024
spot_img

അഴിമതിയ്‌ക്കെതിരെ വിവരാവകാശം നൽകി; യുവാവിനെ പഞ്ചായത്ത് ഓഫീസിന് മുൻപിൽ വളഞ്ഞിട്ട് തല്ലി സിപിഎം നേതാക്കൾ

മലപ്പുറം: അഴിമതിയ്‌ക്കെതിരെ വിവരാവകാശം നൽകിയ യുവാവിന് സിപിഎം നേതാക്കളുടെ ക്രൂരമർദ്ദനം. മമ്പാട് പഞ്ചായത്തിലെ അഴിമതിയ്‌ക്കെതിരെ വിവരാവകാശം നൽകിയ ആം ആദ്മി പാർട്ടി വണ്ടൂർ നിയോജക മണ്ഡലം കൺവിനർ സവാദ് അലിപ്രയ്‌ക്കാണ് മർദ്ദനമേറ്റത്. മമ്പാട് പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ ശ്രീനിവാസന്റെ നേതൃത്വത്തിലാണ് സി.പി.എം ലോക്കൽ കമ്മറ്റി അംഗം മുജീബ് കാഞ്ഞിരാല, സി.പി.എം ഏരിയ കമ്മറ്റി അംഗവും വാർഡ് മെമ്പറുമായ എം.ടി. അഹമ്മദ് എന്നിവരുടെ സംഘമാണ് അതി ക്രൂരമായി മർദ്ദിച്ചത്.

ഇന്നലെയായിരുന്നു സംഭവം. പഞ്ചായത്ത് സെക്രട്ടറിയെ കാണാൻ പഞ്ചായത്ത് ഓഫീസിൽ എത്തിയതാണ് സവാദ്. ഉടനെ ശ്രീനിവാസൻ അസഭ്യം പറഞ്ഞ് സവാദിനെ മർദ്ദിച്ചു. പിന്നീട് മുജീബും, അഹമ്മദും ഇതിൽ പങ്കുചേർന്നു. മർദ്ദന ദൃശ്യങ്ങൾ പകർത്തിയ മറ്റൊരു ആംആദ്മി പ്രവർത്തകനെയും സിപിഎം നേതാക്കൾ മർദ്ദിച്ചു.

ഗ്രാമസഭ ചേരുന്നതുമായി ബന്ധപ്പെട്ട് സിപിഎമ്മും ആംആദ്മിയും തമ്മിൽ നേരത്തെ തർക്കങ്ങൾ നിലനിന്നിരുന്നു. ഇതിന് പിന്നാലെയാണ് അഴിമതി ആരോപിച്ച് സവാദ് വിവരാവകാശം നൽകിയത്. സംഭവത്തിൽ സിപിഎം നേതാക്കൾക്കെതിരെ പോലീസിൽ പരാതി നൽകാനാണ് ആംആദ്മി നേതൃത്വത്തിന്റെ തീരുമാനം. മർദ്ദനത്തിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്.

Related Articles

Latest Articles