ശ്രീനഗർ:ജമ്മു കശ്മീരിൽ ജയിൽ ഡിജിപിയുടെ കൊലപാതകത്തിൽ വീട്ടുജോലിക്കാരൻ പിടിയിൽ.പ്രതി
യാസിർ അഹമ്മദിനെയാണ് ജമ്മു കാശ്മീർ പോലീസ് പിടികൂടിയത്.പ്രതിയെ ചോദ്യം ചെയ്തുവരുകയാണെന്ന് ജമ്മു എഡിജിപി അറിയിച്ചു.
ജയിൽ ഡിജിപി ഹേമന്ത് ലോഹിയ(57)യാണ് കൊല്ലപ്പെട്ടത്.ദുരൂഹ സാഹചര്യത്തിൽ കഴുത്തറുത്തു കൊല്ലപ്പെട്ട നിലയിലാണ് സ്വവസതിയിൽ ഡിജിപിയെ കാണപ്പെട്ടത്.കൊലപാതകത്തിന് പിന്നിൽ വീട്ടുജോലിക്കാരനായ യാസിർ അഹമ്മദാണെന്നായിരുന്നു പൊലീസിന്റെ പ്രാഥമിക നിഗമനം.തുടർന്ന് യാസിർ അഹമ്മദിനായി പൊലീസ് അന്വേഷണം ഊർജ്ജിതപ്പെടുത്തിയിരുന്നു.
മൂർച്ചയുള്ള ആയുധം ഉപയോഗിച്ചാണ് പ്രതി അക്രമിച്ചത്. ശ്വാസം മുട്ടിച്ചു കൊലപ്പെടുത്താനും ശ്രമിച്ചിട്ടുണ്ട് . മാനസിക വെല്ലുവിളി നേരിടുന്ന യുവാവാണ് യാസിർ അഹമ്മദ് എന്നും ഡിജിപി പറഞ്ഞു.വിശദവിവരങ്ങൾക്കായി പ്രതിയെ ചോദ്യം ചെയ്യുന്നുണ്ട്.