മുംബൈ: ലഹരിമരുന്ന് കേസില്‍ ബോളിവുഡ് നടി ദീപിക പദുക്കോണ്‍ ഇന്ന് മുംബൈയിലെ നാര്‍ക്കോട്ടിക്‌സ് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസില്‍ ഹാജരാവും.
കരിഷ്മ പ്രകാശുമായി ദീപിക പദുക്കോണ്‍ നടത്തിയ വാട്‌സ് ആപ്പ് ചാറ്റുകളുടെ അടിസ്ഥാനത്തിലാണ് നാര്‍ക്കോട്ടിക്‌സ് ചോദ്യം ചെയ്യലിന് വിളിപ്പിച്ചത്. കരിഷ്മയ്ക്ക് സമൻസ് അയച്ചതിന് പിന്നാലെ ദീപികയ്ക്കും സമൻസ് നൽകുകയായിരുന്നു. ഗോവയിൽ നിന്ന് മുംബൈ വിമാനത്താവളത്തില്‍ ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗിനൊപ്പമാണ് ദീപിക എത്തിയത്. ദീപികയുടെ മാനേജര്‍ കരിഷ്മ പ്രകാശിനേയും ചോദ്യം ചെയ്യാനായി നാര്‍ക്കോട്ടിക്‌സ് വിളിപ്പിച്ചിട്ടുണ്ട്.
സുശാന്ത് സിംഗ് രജ്പുത്തിന്റെ മരണവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ലഹരിമരുന്ന് കേസിന് പുറമെയാണ് ബോളിവുഡ്ഡിലെ ലഹരിമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് മറ്റൊരു കേസ് കൂടി രജിസ്റ്റർ ചെയ്തത്. കന്നഡ സിനിമയുമായി ബന്ധപ്പെട്ട ലഹരി മരുന്ന് റാക്കറ്റുകൾ സംബന്ധിച്ചും എൻസിബി അന്വേഷണം നടത്തിവരുകയാണ്.