കൊച്ചി: തമിഴ്നാട് മുൻ ആരോഗ്യമന്ത്രിയും സിറ്റിങ് എംഎൽഎയുമായ ഡോ. വിജയ ഭാസ്കറിനെ കൊച്ചിയിൽ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്‌തു. മലയാളിയായ ജ്വല്ലറി ഉടമയെ കബളിപ്പിച്ചെന്ന പരാതിയിലാണ് നടപടി. സ്വര്‍ണം വാങ്ങിയ ശേഷം പണം നല്‍കിയില്ലെന്നാണ് ആരോപണം. കൊച്ചിയിലെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ഓഫിസിലാണ് ചോദ്യം ചെയ്യല്‍.
കേരളത്തിലെ ജ്വല്ലറിയുടമയുടെ പരാതിയിൽ കേസെടുത്ത ഇ.ഡി വിജയഭാസ്കറിനോട് ഹാജരാകാൻ നിർദേശിച്ചിരുന്നു. ഇത് പ്രകാരമാണ് നിലവിൽ എം.എൽ.എ കൂടിയായ വിജയഭാസ്കർ ചോദ്യം ചെയ്യലിന് ഹാജരായത്. അതേസമയം അനധികൃത സ്വത്ത് സമ്പാദനത്തിന് ഇദ്ദേഹത്തിനെതിരെ തമിഴ്‌നാട്ടിൽ കേസ് നിലവിലുണ്ട്.