പ്രമുഖ എഡ്യൂക്കേഷൻ ലേർണിംഗ് ആപ്പായ ബൈജൂസിന്റെ സ്ഥാപകനും സിഇഒയുമായ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുമായി ഇഡി. ബൈജു രാജ്യം വിടാതിരിക്കാന്‍ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാന്‍ ബ്യൂറോ ഓഫ് എമിഗ്രേഷനോട് ഇഡി നിര്‍ദേശിച്ചതായി ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മൂന്നു വര്‍ഷമായി ദില്ലിക്കും ദുബായ്ക്കുമിടയില്‍ ബൈജു മൂന്നു വര്‍ഷമായി തുടര്‍ച്ചയായി ബൈജു യാത്രചെയ്യുന്നുണ്ട്. യാത്രചെയ്യുന്നുണ്ട്. ഇഡിയുടെ കൊച്ചി ഓഫീസിന്റെ നിര്‍ദേശത്തെ തുടർന്ന് നേരത്തെ തന്നെ ബൈജു രവീന്ദ്രനെതിരെ ലുക്കൗട്ട് സര്‍ക്കുലറുണ്ട്. എന്നാല്‍ ഏജന്‍സിയുടെ അന്വേഷണം പിന്നീട് ബെംഗളുരു ഓഫീസിലേയ്ക്ക് മാറ്റുകയായിരുന്നു. സാമ്പത്തിക ഞെരുക്കം ശക്തമായ സാഹചര്യത്തിൽ ബൈജു രവീന്ദ്രൻ രാജ്യം വിടില്ലെന്ന് ഉറപ്പാക്കുകയാണ് ലുക്ക് ഔട്ട് നോട്ടീസ് പുതുക്കുന്നതിന്റെ ലക്ഷ്യം
ബൈജുവിന് ലഭിച്ച വിദേശ നിക്ഷേപങ്ങളെയും കമ്പനിയുടെ ബിസിനസ് രീതികളെയും കുറിച്ച് ലഭിച്ച പരാതികളുടെ അടിസ്ഥാനത്തിൽ ഇക്കഴിഞ്ഞ നവംബറില്‍ ബൈജൂസിന്റെ മാതൃ കമ്പനിയായ തിങ്ക് ആന്‍ഡ് ലേണ്‍ പ്രൈവറ്റ് ലിമിറ്റഡിനും ബൈജു രവീന്ദ്രനും ഇഡി കാരണം കാണിക്കല്‍ നോട്ടീസ് അയച്ചിരുന്നു. ഫെമ പ്രകാരം 9,362.35 കോടി രൂപയുടെ ചട്ടലംഘനം നടത്തിയെന്നാണ് ആരോപണം.