കൊല്ലം : തേവലക്കര നടുവിലക്കരയിൽ അമ്മായിയമ്മയായ വയോധികയെ ക്രൂരമായി ഉപദ്രവിച്ച ഹയർസെക്കൻഡറി അദ്ധ്യാപിക കൂടിയായ മരുമകളെ പോലീസ് കസ്റ്റഡിയിലെടുത്തു. തേവലക്കര സ്വദേശി ഏലിയാമ്മ വർഗീസിനെ (80) മർദിച്ച മരുമകൾ മഞ്ജുമോൾ തോമസിനെയാണു (42) ഏലിയാമ്മയുടെ പരാതിയിൽ പോലീസ് കസ്റ്റഡിയിലെടുത്തിരിക്കുന്നത്. ഇവര്‍ക്കെതിരേ ജാമ്യമില്ലാവകുപ്പുകളടക്കം ചുമത്തി കേസെടുക്കുമെന്ന് തെക്കുംഭാഗം പോലീസ് പറഞ്ഞു.
മാസങ്ങള്‍ക്ക് മുന്‍പ് മഞ്ജുമോളില്‍നിന്ന് ഏലിയാമ്മയ്ക്ക് മര്‍ദനമേറ്റ ദൃശ്യങ്ങളാണ് പുറത്തുവന്നത്. ഏലിയാമ്മയെ നിലത്തേക്ക് പിടിച്ചുതള്ളുന്നതും മര്‍ദിക്കുന്നതും ദൃശ്യങ്ങളില്‍ കാണാം കുഞ്ഞുമക്കളുടെ മുന്‍പില്‍ വച്ചായിരുന്നു മരുമകളുടെ ആക്രമണം.
നേരത്തെയും പലതവണ മഞ്ജുമോള്‍ തോമസ് ഏലിയാമ്മയെ മര്‍ദിച്ചിട്ടുണ്ടെന്നാണ് വിവരം. ഇതുസംബന്ധിച്ച് പഞ്ചായത്ത് മെമ്പര്‍ അടക്കമുള്ളവര്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് പ്രശ്‌നം പരിഹരിച്ചിരുന്നെങ്കിലും വീണ്ടും മര്‍ദനവും ഉപദ്രവവും തുടര്‍ന്നുവെന്നാണ് വിവരം.