Thursday, May 9, 2024
spot_img

ഹിമാചൽ പ്രദേശിൽ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു; നവംബർ 12ന് തെരഞ്ഞെടുപ്പ്, വോട്ടെണ്ണൽ ഡിസംബർ 8ന്: ഭരണത്തുടർച്ച ലക്ഷ്യമിട്ട് ബിജെപി

ദില്ലി: ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചു. സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് നവംബർ 12നാണ്. ഒറ്റ ഘട്ടമായിട്ടായിരിക്കും സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് ഡിസംബർ 8നാണ് വോട്ടെണ്ണൽ. ഒക്ടോബർ 17ന് വിജ്ഞാപനം പുറത്തിറക്കും.

കൊറോണ മാനദണ്ഡങ്ങൾ പാലിച്ചാണ് തിരഞ്ഞെടുപ്പ് നടക്കുകയെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാർ അറിയിച്ചു. തിരഞ്ഞെടുപ്പിനോട് വിമുഖത കാട്ടുന്ന നഗര വോട്ടർമാരെ ബൂത്തിലെത്തിക്കാൻ നടപടികൾ സ്വീകരിക്കും. വോട്ടിംഗ് ശതമാനം ഉയർത്താനും നടപടികൾ സ്വീകരിക്കുമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ വ്യക്തമാക്കി.

വർഷത്തിൽ ഒരു തവണ വോട്ടർ പട്ടികയിൽ പേര് ചേർക്കുന്നതിന് പകരം, നാല് തവണ പേര് ചേർക്കാൻ അവസരം ഉണ്ടാകും. കൊറോണ രോഗികൾക്കും 80 വയസ്സ് കഴിഞ്ഞവർക്കും വീട്ടിൽ ഇരുന്ന് വോട്ട് ചെയ്യാനുള്ള അവസരം ഉണ്ടാകും. ബിജെപിയാണ് ഹിമാചൽ പ്രദേശിൽ ഭരണത്തിൽ ഇരിക്കുന്നത്. കോൺഗ്രസാണ് മുഖ്യ പ്രതിപക്ഷം.

ഇന്ന്, ഗുജറാത്തിലെയുംനിയമ സഭ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരുന്നത്. എന്നാൽ, ഹിമാചൽ ഹിമാചൽ പ്രദേശിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതി മാത്രമാണ് പ്രഖ്യാപിച്ചത്. ഗുജറാത്ത് നിയമസഭയുടെ കാലാവധി ഫെബ്രുവരി 18ന് അവസാനിക്കും.

Related Articles

Latest Articles