Thursday, May 2, 2024
spot_img

കനത്ത തോല്‍വിക്ക് പിന്നാലെ കോണ്‍ഗ്രസില്‍ കൂട്ടരാജി

ദില്ലി: തുടര്‍ച്ചയായി രണ്ടാം തവണയും ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി നേരിട്ടതോടെ കോണ്‍ഗ്രസില്‍ കൂട്ടരാജി. ഉത്തര്‍പ്രദേശ് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാജ് ബബ്ബറക്കം മൂന്ന് സംസ്ഥാന അധ്യക്ഷന്മാര്‍ സ്ഥാനം രാജിവെച്ചു. സംസ്ഥാനത്ത്‌ പാര്‍ട്ടിയുടെ മോശം പ്രകടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജ് ബബ്ബാര്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിക്ക് രാജിക്കത്തയച്ചു.

കോണ്‍ഗ്രസ് അധ്യക്ഷസ്ഥാനം രാജിവെക്കാനുള്ള സന്നദ്ധത രാഹുല്‍ ഗാന്ധിയും കഴിഞ്ഞദിവസം അറിയിച്ചിരുന്നു. ശനിയാഴ്ച രാത്രി ചേരുന്ന കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗം ഇക്കാര്യം ചര്‍ച്ച ചെയ്യും. പരമ്പരാഗത മണ്ഡലമായ അമേഠിയില്‍ രാഹുല്‍ പരാജയപ്പെട്ടത് പാര്‍ട്ടിക്ക് കടുത്ത ക്ഷീണമാണുണ്ടാക്കിയിട്ടുണ്ട്. അമേഠി കോണ്‍ഗ്രസ് ജില്ലാ അധ്യക്ഷന്‍ യോഗേന്ദ്ര മിശ്രയും രാജിവെച്ചിട്ടുണ്ട്. കോണ്‍ഗ്രസ് കര്‍ണാടക പ്രചാരണ തലവന്‍ എച്ച്.കെ.പാട്ടിലും ഒഡീഷ പാര്‍ട്ടി അധ്യക്ഷന്‍ നിരഞ്ജന്‍ പട്‌നായിക്കും ഇതിനോടകം രാജിവെച്ചു. കര്‍ണാടകയിലും ഒഡീഷയിലും കോണ്‍ഗ്രസ് തുടച്ചുനീക്കപ്പെട്ടു.

ഉത്തര്‍പ്രദേശില്‍ പ്രിയങ്കാ ഗാന്ധിയേയും ജ്യോതിരാദിത്യ സിന്ധ്യയേയും മുഴുവന്‍ സമയ പ്രചാരണത്തിനിറക്കിയിട്ടും 80 സീറ്റില്‍ റായ്ബറേലിയില്‍ മാത്രമാണ് ജയിക്കാനായത്. തിരഞ്ഞെടുപ്പ് ഫലം കോണ്‍ഗ്രസ് കനത്ത തിരിച്ചടിയാണ് ഉണ്ടാക്കിയിട്ടുള്ളത്. ശരിയായ രീതിയില്‍ ഉത്തരവാദിത്തം നിറവേറ്റാന്‍ തനിക്കായിട്ടില്ലെന്നും വിജയികളെ അഭിനന്ദിക്കുന്നുവെന്നും രാജ് ബബ്ബറടക്കം പറഞ്ഞു. ഫത്തേപുര്‍ സിക്രി മണ്ഡലത്തില്‍ അദ്ദേഹം മത്സരിച്ചിരുന്നെങ്കിലും പരാജയപ്പെട്ടിരുന്നു.

Related Articles

Latest Articles