ലണ്ടൻ : ഇംഗ്ലണ്ടിലെ ഓവലിൽ നടക്കുന്ന ലോക ടെസ്റ്റ് ചാംപ്യൻഷിപ് ഫൈനൽ മത്സരം വീക്ഷിക്കാൻ ബിജെപി പതാകയുമായെത്തി ആരാധകൻ. ഇന്നലെയാണ് ബിജെപിയുടെ പതാകയുമായി ആരാധകനെത്തിയത്. കാമറക്കണ്ണുകൾ ഈ ചിത്രം ഒപ്പിയെടുത്തതോടെ ദൃശ്യം നിമിഷങ്ങൾക്കകം സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായി.
അതേസമയം രണ്ടാം ദിവസം ലഞ്ചിന് പിരിയുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 422 റൺസെന്ന ശക്തമായ നിലയിലാണ് ഓസ്ട്രേലിയ. 3ന് 327 റൺസെന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് പുനരാരംഭിച്ച ഓസ്ട്രേലിയയ്ക്ക് 75 റൺസെടുക്കുന്നതിനിടെ നാലു വിക്കറ്റുകൾ നഷ്ടമായി.
ഓസ്ട്രേലിയ വമ്പൻ സ്കോറിലേക്കു കുതിക്കുമെന്നു പ്രതീക്ഷിച്ചിരിക്കെയാണ് ഏകദിന ശൈലിയിൽ ബാറ്റ് വീശിയിരുന്ന ട്രാവിസ് ഹെഡിനെ മുഹമ്മദ് സിറാജ് പുറത്താക്കുന്നത്. 174 പന്തിൽ 163 റൺസെടുത്ത ഹെഡിനെ വിക്കറ്റിന് പിറകിൽ കീപ്പർ ശ്രീകർ ഭരത് പിടികൂടുകയായിരുന്നു.
പിന്നീട് ക്രീസിലെത്തിയ കാമറൂൺ ഗ്രീനിനു (ഏഴ് പന്തിൽ ആറ്) തിളങ്ങാനായില്ല. വൈകാതെ സ്റ്റീവ് സ്മിത്തും (268 പന്തിൽ 121) പുറത്തായതോടെ ഓസ്ട്രേലിയ പ്രതിരോധത്തിലായി. 20 പന്തുകൾ നേരിട്ട് അഞ്ച് റൺസെടുത്തപേസർ മിച്ചല്‍ സ്റ്റാര്‍ക്കിനെ പകരക്കാരനായി ഇറങ്ങിയ അക്ഷർ പട്ടേൽ റണ്ണൗട്ടിലൂടെ മടക്കി അയച്ചു.
Spotted at the Oval: just a reminder, this is India Vs Australia folks! #WTC2023 pic.twitter.com/QMVroHjSbq
— Rajdeep Sardesai (@sardesairajdeep) June 7, 2023