യുഎൻ ജനറൽ അസംബ്ലിയുടെ 77-ാമത് സെഷനിൽ പ്രസിഡന്റ് സിസബ കൊറോസിയുമായി നടത്തിയ കൂടിക്കാഴ്ച്ചയിൽ വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ബഹുമുഖത്വത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത വ്യക്തമാക്കി.
‘യുഎൻ ആസ്ഥാനത്ത് കണ്ടുമുട്ടിയതിൽ സന്തോഷമുണ്ട്. യു എൻ 77 സെഷന്റെ മുൻഗണനകളെ അദ്ദേഹം അഭിനന്ദിച്ചു. ഇന്ത്യയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് അദ്ദേഹത്തിന് ഉറപ്പ് നൽകി. ആഗോള പുരോഗതിക്കുള്ള എസ് ഡി ജെ അജണ്ടയുടെ നിർണായകത ചർച്ച ചെയ്തു. അക്കാര്യത്തിൽ ഇന്ത്യൻ അനുഭവങ്ങൾ പങ്കുവെച്ചു. ബഹുമുഖത്വത്തോടുള്ള ഇന്ത്യയുടെ ആഴത്തിലുള്ള പ്രതിബദ്ധത അറിയിച്ചു ,’ ജയശങ്കർ തിങ്കളാഴ്ച്ച ട്വീറ്റ് ചെയ്തു.
ഉന്നതതല യുഎൻ ജനറൽ അസംബ്ലി സെഷനുവേണ്ടി ന്യൂയോർക്കിൽ എത്തിയ ജയശങ്കർ, ഉന്നതതല സമ്മേളനത്തോടനുബന്ധിച്ച് ഉഭയകക്ഷി, ബഹുമുഖ ഇടപെടലുകളുടെ പരമ്പരയോടെ തന്റെ തിരക്കേറിയ നയതന്ത്ര ആഴ്ച്ച ആരംഭിച്ചു.
യുഎൻ പരിഷ്കരണം, അന്തർ ഗവൺമെന്റ് ചർച്ചകൾ തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്തു. ജനറൽ അസംബ്ലിയുടെ പ്രസിഡന്റിന്റെ ഓഫീസുമായി കൂടുതൽ അടുത്ത് ബന്ധപ്പെട്ടിരുന്നു . ഇന്ത്യയെ സംബന്ധിച്ചിടത്തോളം സുപ്രധാനമായ വിഷയങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ചുകൊണ്ട് കൊറോസിക്ക് ശക്തമായ സാമൂഹിക വികസന പ്രതിബദ്ധത അറിയിക്കുന്നത് പ്രധാനമാണെന്ന് ഔദ്യോഗിക വൃത്തങ്ങൾ പറഞ്ഞു.
നിലവിൽ ഊർജ സുരക്ഷാ ആശങ്കകൾ, ഭക്ഷ്യസുരക്ഷാ ആശങ്കകൾ, വളം, ആരോഗ്യം, കടബാധ്യത, വ്യാപാര തടസ്സം തുടങ്ങിയ വിഷയങ്ങളായ അന്താരാഷ്ട്ര സമൂഹത്തിന്റെ യഥാർത്ഥവും നിർബന്ധിതവുമായ ആവശ്യങ്ങളിൽ ആഗോള അജണ്ട കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് ഇന്ത്യ വിശ്വസിക്കുന്നതായി വൃത്തങ്ങൾ കൂട്ടിച്ചേർത്തു