ലക്‌നൗ : ഉത്തർപ്രദേശിൽ വീണ്ടും വിവാഹം കഴിക്കാനായി നാലാമത്തെ ഭാര്യയോട് തലാഖ് ചൊല്ലിയ മുൻ മന്ത്രി അറസ്റ്റിൽ. മുൻ മന്ത്രി ചൗധരി ബഷീറിനെയാണ് പോലീസ് അറസ്റ്റ് ചെയ്തത്. സ്ത്രീകളെ അപമാനിക്കൽ, മുത്തലാഖ് ചൊല്ലി എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പോലീസ് ഇയാൾക്കെതിരെ കേസെടുത്തത്. ബഷീറിന്റെ നാലാമത്തെ ഭാര്യ നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. അതേസമയം ഇയാൾക്കെതിരെ നേരത്തെയും നിരവധി പരാതികൾ ലഭിച്ചിട്ടുണ്ട്. ഇയാളുടെ പേരിൽ ക്രിമിനൽ കേസുകളുൾപ്പെടെ ഉണ്ടെന്നാണ് പോലീസ് വ്യക്തമാക്കിയത്.
ആറാമത്തെ തവണ വിവാഹം കഴിക്കാനാണ് ബഷീർ തന്നെ തലാഖ് ചൊല്ലിയത് എന്ന് ഭാര്യ നഗ്മ പരാതി നൽകി. 2012 ലാണ് ഇരുവരുടേയും വിവാഹം കഴിഞ്ഞത്. രണ്ട് കുട്ടികളുമുണ്ട്. വർഷങ്ങളായുള്ള ബഷീറിന്റെ സഹോദരിയുടേയും പീഡനം സഹിക്കാൻ കഴിയാതെ വന്നപ്പോൾ താൻ സ്വന്തം വീട്ടിലേക്ക് പോകുകയായിരുന്നു എന്ന് യുവതി പറയുന്നു. വീണ്ടും ബഷീറിന്റെ വീട്ടിലെത്തിയപ്പോൾ അയാൾ തന്നെ അപമാനിക്കുകയും തലാഖ് ചൊല്ലുകയും ചെയ്തുവെന്ന് പരാതിയിൽ പറയുന്നു.
സഹായം അഭ്യർത്ഥിച്ചുകൊണ്ട് പോലീസിനെ സമീപിച്ചെങ്കിലും ബഷീർ തന്റെ സ്വാധീനം ഉപയോഗിച്ച് പോലീസിനെ പിന്തിരിപ്പിക്കുകയായിരുന്നു. ഈ സംഭവങ്ങൾ വെളിപ്പെടുത്തിക്കൊണ്ട് സമൂഹമാധ്യമങ്ങളിലും നഗ്മ നിരവധി പോസ്റ്റുകൾ പങ്കുവച്ചിട്ടുണ്ട്. എന്നാൽ ബഷീർ ഇതെല്ലാം തന്നെ നിഷേധിക്കുകയായിരുന്നു.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona