Friday, March 29, 2024
spot_img

അസമിൽ ലൗജിഹാദിന് പുതിയ വഴികളുമായി മതമൗലികവാദികൾ; നൂറോളം പെൺകുട്ടികളെ മനുഷ്യക്കടത്ത് നടത്തിയതായി വിവരം; എട്ട് യുവാക്കളും ഒരു സ്ത്രീയുമടങ്ങിയ സംഘം പോലീസ് പിടിയിൽ

ഗുവാഹട്ടി: അസമിൽ ലൗജിഹാദിനായി മതമൗലികവാദികൾ കണ്ടെത്തിയ പുതിയ വഴി പൊളിച്ചടുക്കി പോലീസ്. അസമിലെ ബാർപേട്ട, നൽബാരി ജില്ലകൾ കേന്ദ്രീകരിച്ച് ലൗജിഹാദ് നടത്തുന്ന ഒമ്പത് അംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. എട്ട് യുവാക്കളും ഒരു സ്ത്രീയുമടങ്ങിയ സംഘത്തെയാണ് അസം പോലീസ് അറസ്റ്റ് ചെയ്തത്. ഗുവാഹട്ടിയിൽ നിന്ന് പെൺകുട്ടികളെ ട്രെയിനിൽ ഹരിയാനയിലേക്കാണ് ഇവർ കടത്തിയിരുന്നത്.

രാഹുൽ എന്ന പേരിലാണ് സംഘാംഗങ്ങളായ യുവാക്കൾ പെൺകുട്ടികളെ സമീപിക്കുന്നത്. സൗഹൃദം നടിക്കുകയും പിന്നീട് മനുഷ്യക്കടത്ത് നടത്തുകയുമായിരുന്നു ഇവരുടെ രീതി. ഇത്തരത്തിൽ നൂറോളം പെൺകുട്ടികളെയാണ് ഇവർ ചതിച്ച് മനുഷ്യക്കടത്ത് നടത്തിയിരുന്നത്.

സംഭവവുമായി ബന്ധപ്പെട്ട് അക്തർ അലി, അലീദ ബീഗം, നൂർ മുഹമ്മദ് , അൻവർ ഹൊസൈൻ, സദ്ദാം ഹുസൈൻ, അഷ്‌റഫുൾ ആലം , സജ്ജാദ് ഹൊസൈൻ , ദിൽബർ ഹൊസൈൻ , ജയ്ദുർ ഹൊസൈൻ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.

സാധാരണയായി ഉത്തരേന്ത്യൻ സിനിമകളിലധികവും നായകന്റെ പേര് രാഹുലെന്നാണ് നൽകാറുള്ളത്.പെൺകുട്ടികൾക്ക് ഈ പേരിനോട് പ്രത്യേക ഇഷ്ടമുണ്ടെന്ന് കരുതിയാണ്, രാഹുൽ എന്ന് തന്നെ ലൗജിഹാദിനായി ആൾമാറാട്ടം നടത്തുമ്പോൾ പേര് സ്വീകരിക്കുന്നതെന്ന് പ്രതികൾ വെളിപ്പെടുത്തി.

Related Articles

Latest Articles