പാലക്കാട്: പൂച്ചെടി ലോറിയുടെ മറവിൽ വൻ കഞ്ചാവ് കടത്ത്. ആന്ധ്രാപ്രദേശിൽ നിന്നും അങ്കമാലിക്ക് കൊണ്ടുവന്ന 56 കിലോയിലധികം കഞ്ചാവാണ് പിടികൂടിയത്. പാലക്കാട് ദേശീയപാതയിൽ എക്‌സൈസ് നടത്തിയ വാഹനപരിശോധനയിലാണ് കഞ്ചാവ് ലോറി പിടിച്ചെടുത്തത്.
പൂച്ചെടി ലോഡ് എന്ന വ്യാജേന കഞ്ചാവ് കടത്തുകയായിരുന്നു. പൂച്ചെടി ലോറിയുടെ ഡ്രൈവിംഗ് സീറ്റിനോട് ചേർന്ന ബോക്സിലാണ് കഞ്ചാവ് ഒളിപ്പിച്ചിരുന്നത്. സംഭവത്തിൽ, 2 പേരെ എക്സൈസ് സംഘം കസ്റ്റഡിയിൽ എടുത്തു. ചാലക്കുടി സ്വദേശി സുനു ആന്റണി, വയനാട് സ്വദേശി നിഖിൽ എന്നിവരാണ് പിടിയിലായത്. അതേസമയം എക്സൈസ് സ്റ്റേറ്റ് എൻഫോഴ്സ്മെന്റ് സംഘത്തിന് കിട്ടിയ രഹസ്യ വിവരത്തെ തുടർന്നാണ് വാഹനം പിടികൂടിയത്. പരിശോധനയിലാണ് കഞ്ചാവ് കടത്തായിരുന്നുവെന്ന് മനസിലായത്. അണക്കപ്പാറയിൽ വ്യാജ കള്ള് പിടികൂടിയ സംഘമാണ് കഞ്ചാവും പിടിച്ചത്.
പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona