ദില്ലി: ഗൗതം ഗംഭീറിനെ കൊല്ലുമെന്ന് ഐഎസ് ഭീകരവാദികളുടെ (IS Terrorists Threatening) വധഭീഷണി. ഭീകരസംഘടനയായ ‘ഐഎസ്‌ഐഎസ് കശ്മീരിൽ’ നിന്നാണ് അദ്ദേഹത്തിന് വധഭീഷണി ലഭിച്ചത്. ഇ-മെയിലിലാണ് വധഭീഷണി സന്ദേശം അയച്ചത്. ഇതേക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പോലീസ് പുറത്ത് വിട്ടിട്ടില്ല. ഇ-മെയിലിന്റെ ആധികാരികതയിലും, ഇ-മെയിൽ അഡ്രസിന്മേലും കൂടുതൽ പരിശോധനകൾ നടത്തുമെന്നും പോലീസ് ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.
അതേസമയം സംഭവത്തിൽ ബിജെപി എംപിയും മുൻ ക്രിക്കറ്റ് താരവും കൂടിയായ ഗൗതം ഗംഭീർ ദില്ലി പോലീസിൽ പരാതി നൽകി. പരാതിയിന്മേൽ അന്വേഷണം ആരംഭിച്ചതായി സെൻട്രൽ ഡിസിപി ശ്വേത ചൗഹാൻ പറഞ്ഞു. ഇതിനുപിന്നാലെ ഗൗതം ഗംഭീറിന്റെ രാജേന്ദ്ര നഗറിലെ വസതിക്ക് മുന്നിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. 2019ൽ ബിജെപി പ്രതിനിധിയായാണ് ഈസ്റ്റ് ദില്ലിയിൽ നിന്നും ലോക്‌സഭയിലേക്ക് അദ്ദേഹം തിരഞ്ഞെടുക്കപ്പെട്ടത്. 15 വർഷത്തോളം അന്താരാഷ്‌ട്ര ക്രിക്കറ്റിൽ ഇന്ത്യയുടെ മിന്നും താരമായിരുന്നു ഗൗതം ഗംഭീർ.