Monday, April 29, 2024
spot_img

കശ്മീരില്‍ ബിജെപി നേതാവിന്റെ വീടിനുനേരെ ഗ്രനേഡ് ആക്രമണം; 2 വയസ്സുള്ള കുഞ്ഞ് കൊല്ലപ്പെട്ടു, 6 പേര്‍ക്ക് പരിക്കേറ്റു

ജമ്മു: ജമ്മു കശ്മീരിലെ രജൗരി ജില്ലയിലെ ബിജെപി പ്രവര്‍ത്തകന്റെ വീടിനുനേരെ വ്യാഴാഴ്ച രാത്രി നടന്ന ഗ്രനേഡ് ആക്രമണത്തില്‍ 2 വയസ്സുള്ള കുട്ടി കൊല്ലപ്പെട്ടു. ആക്രമണത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ ജസ്ബീര്‍ സിംഗിനും മാതാപിതാക്കള്‍ക്കും മറ്റ് മൂന്ന് ബന്ധുക്കള്‍ക്കും പരിക്കേറ്റു. ആക്രമണത്തിന്റെ ഉത്തരവാദിത്തം ലഷ്‌കര്‍-ഇ-തൊയ്ബയുടെ (എല്‍ഇടി) ഭീകരവിഭാഗം പിഎഎഫ്‌എഫ് ഇപ്പോള്‍ ഏറ്റെടുത്തു.

ഖണ്ഡാലി പ്രദേശത്തെ വീടിന് നേരെ ഗ്രനേഡ് എറിയുകയും അത് ടെറസില്‍ പൊട്ടിത്തെറിക്കുകയും ആയിരുന്നുവെന്ന് അധികൃതര്‍ പറഞ്ഞു. സംഭവം ഭീരുത്വമാണെന്ന് വിശേഷിപ്പിച്ച ജമ്മു കശ്മീര്‍ ബിജെപി നേതാവ് രവീന്ദര്‍ റെയ്ന, ബിജെപി നേതാക്കള്‍ക്കെതിരായ ഭീകരാക്രമണം പാകിസ്താന്‍ ആസൂത്രണം ചെയ്തതാണെന്ന് വ്യക്തമാക്കി. അതേസമയം അതിര്‍ത്തിക്കപ്പുറത്ത് നിന്ന് തീവ്രവാദികള്‍ പ്രദേശത്തേക്ക് നുഴഞ്ഞുകയറിയതായി ജമ്മു കശ്മീര്‍ പോലീസ് മേധാവി ദില്‍ബാഗ് സിംഗ് പറഞ്ഞു.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles