ഗാന്ധിനഗർ: ഗുജറാത്തില്‍ ആദ്യ ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. വോട്ടെടുപ്പ് മറ്റന്നാൾ. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തില്‍ അവസാന നാളുകളില്‍ വമ്പന്‍ പ്രചാരണ പരിപാടിക് ബി ജെ പി നടത്തി, അമിത് ഷായുടെ നേതൃത്വത്തില്‍ കേന്ദ്രമന്ത്രിമാരുടെ നീണ്ട നിരയും ബിജെപിയ്ക്കായി പ്രചാരണത്തിനെത്തി. ഡിസംബര്‍ എട്ടിനാണ് വോട്ടെണ്ണല്‍. ഭരണത്തുടര്‍ച്ച ലഭിക്കുമെന്നാണ് ബി ജെ പിയുടെ പ്രതീക്ഷ.
89 സീറ്റുകളിലേക്കാണ് മറ്റന്നാള്‍ വോട്ടെടുപ്പ്. ഭാരത് ജോഡോ യാത്രയ്ക്ക് അവധി നല്‍കി രാഹുല്‍ ഗാന്ധി ഒരു ദിവസം ഗുജറാത്തില്‍ പ്രചാരണത്തിന് എത്തി. പ്രചാരണത്തിന്റെ അവസാനഘട്ടത്തില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ രണ്ടുദിവസം തെരഞ്ഞെടുപ്പ് റാലികള്‍ നടത്തിയത് ഒഴിച്ച് നിര്‍ത്തിയാല്‍ വമ്പന്‍ റാലികള്‍ മാറ്റിനിര്‍ത്തിയുള്ള പ്രചാരണ രീതി ആയിരുന്നു കോണ്‍ഗ്രസ് സ്വീകരിച്ചത്.
അരവിന്ദ് കെജരിവാളിന്റെ നേതൃത്വത്തില്‍ ആം ആദ്മി പാര്‍ട്ടി നാടിളക്കി മറച്ചുള്ള പ്രചാരണമാണ് നടത്തിയത്. ഭഗവത് മന്നിന്റെ നേതൃത്വത്തില്‍ പഞ്ചാബ് മന്ത്രിസഭ ഒന്നാകെ പ്രചാരണത്തിന് എത്തി.