ദില്ലി: ഹനുമാൻ ജയന്തിയോട് അനുബന്ധിച്ച് ദില്ലിയിൽ നടന്ന ഘോഷ യാത്രയിൽ മതമൗലിക വാദികൾ നടത്തിയ ആക്രമണത്തിൽ 21പേരെ അറസ്റ്റ് ചെയ്തു. ശോഭ യാത്രക്ക് നേരെയുണ്ടായ അതിക്രമമാണ് സംഘർഷത്തിൽ കലാശിച്ചതെന്നാണ് എഫ് ഐആറിൽ പറയുന്നത്.
സംഘർഷത്തിന് പിന്നാലെ ദില്ലി അതീവ ജാഗ്രതയിലാണ്. ജഹാംഗീർപൂരിയിൽ സ്ഥിതി നിയന്ത്രണവിധേയമാണെന്ന് പോലീസ് അറിയിച്ചു. ദില്ലി പോലീസിനെ കൂടാതെ കേന്ദ്രസേനയും വിന്യസിച്ചിട്ടുണ്ട്.
അക്രമത്തിന്‍റെ ഭാഗമായ പ്രായപൂർത്തിയാകാത്ത രണ്ടുപേരെയും പിടികൂടിയതായി പോലീസ് പറഞ്ഞു. പിടിയിലായവരിൽ നിന്ന് മൂന്ന് നാടൻ പിസ്റ്റളുകളും അഞ്ച് വാളുകളും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു. പ്രതികളെ കോടതിയിൽ ഹാജരാക്കി.
ഇന്നലെ പോലീസ് കമ്മീഷ്ണറുമായും ക്രമസമാധാന ചുമതലയുള്ള സ്‌പെഷ്യൽ കമ്മീഷ്ണറുമായും അമിത് ഷാ സംസാരിച്ചു. അഭ്യന്തരമന്ത്രാലയം സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്ന് പോലീസ് അറിയിച്ചു. കൂടാതെ ഈ ആക്രമണത്തിൽ ഉടൻ ആവശ്യമായ നടപടി സ്വീകരിക്കണമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു.