Sunday, April 28, 2024
spot_img

ലീഗിൽ കാര്യങ്ങൾ വീണ്ടും കുഴയുന്നു. “ഹരിതവിപ്ലവ”ത്തിനെതിരെ വനിതാ ലീഗിനെ രംഗത്തിറക്കി

മലപ്പുറം: എംഎസ്എഫ് നേതാക്കള്‍ക്ക് എതിരെ ഹരിത സബ് കമ്മിറ്റി ഉന്നയിച്ച ലൈംഗിക അധിക്ഷേപ പരാതി കണ്ടിട്ടില്ലെന്നും, തീരുമാനത്തിന്റെ അടിസ്ഥാനം അറിയില്ലെന്നും വനിതാ ലീഗ്. ലീഗ് എടുത്ത തീരുമാനം മാധ്യമങ്ങളിലൂടെയാണ് അറിഞ്ഞതെന്നും നൂര്‍ബിന റഷീദ് കോഴിക്കോട്ട് മാധ്യമങ്ങളോട് പറഞ്ഞു. ലൈംഗിക അധിക്ഷേപം ഉണ്ടായപ്പോള്‍ ഉടന്‍ പരാതിപ്പെടുകയാണ് ചെയ്യേണ്ടിയിരുന്നത്. കൂടിയാലോചിച്ചല്ല ചെയ്യേണ്ടത്. ലീഗിന് പരാതി നല്‍കാന്‍ എന്തുകൊണ്ട് വൈകി? ആര് ലൈംഗിക അധിക്ഷേപം നടത്തിയാലും നടപടിയെടുക്കണമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

ഹരിത പ്രവര്‍ത്തകര്‍ക്ക് എതിരെ മുസ്ലിം ലീഗ് എടുത്ത നടപടി തെറ്റാണോയെന്ന ചോദ്യത്തിന്, ഒരുവാക്കില്‍ ഉത്തരം പറയേണ്ട ചോദ്യമല്ലെന്നായിരുന്നു നൂര്‍ബിനയുടെ മറുപടി. പാര്‍ട്ടി തീരുമാനം എല്ലാവര്‍ക്കും ബാധകമാണെന്നും, വീണുകിടക്കുമ്ബോള്‍ ചവിട്ടാന്‍ ശ്രമിക്കരുതെന്നും നൂര്‍ബിന റഷീദ് പറഞ്ഞു. വനിതാ കമ്മിഷനെയും നുര്‍ബിന വിമര്‍ശിച്ചു. കമ്മിഷന്‍ സിപിഎം പോഷകസംഘടനയായി പ്രവര്‍ത്തിക്കുന്നുവെന്ന് നൂര്‍ബിന റഷീദ് കുറ്റപ്പെടുത്തി.

പ്രത്യേക അറിയിപ്പ്: കോവിഡ് മഹാമാരിയുടെ രണ്ടാം വരവിന്റെ കാലത്ത് എല്ലാവരും മാസ്ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹിക അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് തത്വമയി ന്യൂസ് അഭ്യർത്ഥിക്കുന്നു. ഓർക്കുക ഒന്നിച്ചു നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. “സർക്കാർ നിർദ്ദേശങ്ങൾ പാലിക്കാം, നമുക്ക് മഹാമാരിയെ ഒന്നിച്ചു നേരിടാം”. വാക്സിന് എടുത്തും, സാമൂഹിക അകലം പാലിച്ചും, മാസ്ക് ധരിച്ചും ഈ മഹാമാരിയെ നമുക്ക് എത്രയുംവേഗം വേരോടെ പിഴുതെറിയാം. #BreakTheChain #CovidBreak #IndiaFightsCorona

Related Articles

Latest Articles