ദില്ലി : ശക്തമായ മഴയെ തുടർന്ന് ശനിയാഴ്ച്ച ദില്ലിയുടെ പല ഭാഗങ്ങളിലും വൻ ഗതാഗതക്കുരുക്ക് റിപ്പോർട്ട് ചെയ്തു. മഴ കുറയുന്ന ലക്ഷണം കാണാത്തതിനാൽ പല സ്ഥലങ്ങളും വെള്ളത്തിനടിയിലാണ്.തുടർച്ചയായ മൂന്നാം ദിവസവും ദില്ലിയിൽ ശക്തമായ മഴ തുടരുന്നു.
യാത്രക്കാർക്ക് അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാൻ ദില്ലി ട്രാഫിക് പോലീസ് ഉപദേശം നൽകി.
” കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ റിപ്പോർട്ട് അനുസരിച്ച്, ദില്ലിയിലും സമീപ പ്രദേശങ്ങളിലും ശക്തമായ മഴയുണ്ടാകും . അതനുസരിച്ച് യാത്ര ആസൂത്രണം ചെയ്യാൻ യാത്രക്കാരോട് നിർദ്ദേശിക്കുന്നു, ” ട്വീറ്റിൽ പറഞ്ഞു.
വെള്ളക്കെട്ടുമായി ബന്ധപ്പെട്ട മൂന്ന് പരാതികളും മരം വീണതുമായി ബന്ധപ്പെട്ട അഞ്ച് പരാതികളും ലഭിച്ചതായി ട്രാഫിക് ഹെൽപ്പ് ലൈൻ അറിയിച്ചു.
വടക്കുപടിഞ്ഞാറൻ ദില്ലിയിലെ ആസാദ്പൂർ മേഖലയിൽ ഗതാഗതക്കുരുക്ക് രൂക്ഷമാണെന്ന് യാത്രക്കാർ സോഷ്യൽ മീഡിയയിൽ പറഞ്ഞു. ചിലർ നജഫ്ഗഡ് മേഖലയിലെ തിരക്ക് എടുത്തുകാട്ടി.
ഗതാഗതം നിയന്ത്രിക്കുന്നതിനും വെള്ളപ്പൊക്കം കുറയ്ക്കുന്നതിനും ട്രാഫിക് പോലീസ് ഉദ്യോഗസ്ഥരും ഗുരുഗ്രാം മെട്രോപൊളിറ്റൻ ഡെവലപ്‌മെന്റ് അതോറിറ്റിയുടെ ടീമുകളും നടപടിയെടുത്തു.
ഇന്ന് രാവിലെ വിവിധ സ്ഥലങ്ങളിൽ നിരവധി വാഹനങ്ങൾ വെള്ളക്കെട്ടിൽപ്പെട്ട് കിടക്കുന്നതായി റിപ്പോർട്ട് ചെയ്തു . സെക്ടർ 15 ഭാഗം 2, ന്യൂ കോളനി, സെക്ടർ 7, ഗോൾഫ് കോഴ്‌സ് റോഡ്, ഗോൾഫ് കോഴ്‌സ് എക്‌സ്‌റ്റൻഷൻ, ദില്ലി -ഗുരുഗ്രാം എക്‌സ്‌പ്രസ് വേയുടെ സർവീസ് ലെയ്‌ൻ ഖേർകി ദൗള, സെക്ടർ 10, വില്ലേജ് ഖണ്ഡ്‌സ, മനേസർ എന്നിവയുൾപ്പെടെ 50-ലധികം പ്രദേശങ്ങളിൽ വെള്ളക്കെട്ട് ബാധിച്ചു