Sunday, September 20, 2026

ബാബുവിനെ രക്ഷിക്കാൻ ഹെലികോപ്റ്റർ എത്താൻ വൈകിയെന്ന ആരോപണം തെറ്റ്; നിർണ്ണായക വിവരങ്ങൾ പുറത്ത്

മലമ്പുഴ: കേരളത്തെ മുൾമുനയിൽ നിർത്തിയ ആ 46 മണിക്കൂർ. ഒടുവിൽ ബാബുവിനെ സൈന്യം സുരക്ഷിതമായി (Babu Rescue Operation) മുകളിലെത്തിച്ചിരിക്കുകയാണ്. എന്നാൽ ബാബുവിനെ ഇവിടെ നിന്നും ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകുന്നതിനായി ഹെലികോപ്റ്റർ വരാൻ വൈകിയെന്ന തരത്തിൽ ഒരു റിപ്പോർട്ട് ഇപ്പോൾ പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്. എന്നാൽ ഇത് തെറ്റാണെന്നാണ് തത്വമയി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയത്. ബാബുവിനെ രക്ഷപ്പെടുത്താനായി സംഭവം അറിഞ്ഞ ഉടൻ തന്നെ ഇന്നലെ രാത്രി ഒരു ഹെലികോപ്റ്റർ സുലൂരിൽ സ്റ്റാൻഡ്ബൈ ആയി രക്ഷാപ്രവർത്തനത്തിനായി ഒരുക്കി നിർത്തിയിരുന്നു.

ഒടുവിൽ ബാബുവിനെ രക്ഷപ്പെടുത്തിയ ശേഷം ഉടൻ തന്നെ സൈന്യവും അധികൃതരും സുലൂരിൽ വിവരം അറിയിച്ചു. അങ്ങനെ ആ സന്ദേശം എത്താനും അവിടുന്ന് ഇവിടേയ്ക്ക് ഏതാനും മാത്രമുള്ള താമസം മാത്രമാണ് ഉണ്ടായത്. അല്ലാതെ ഹെലികോപ്റ്റർ വരാൻ വൈകിയെന്ന വാദം പൂർണ്ണമായും തെറ്റാണ്. അതേസമയം ബാബുവിനെ മലമുകളിൽ നിന്നും എയർലിഫ്റ്റ് ചെയ്തു. സുലൂരിൽ നിന്നും എത്തിയ MI 17 ഹെലികോപ്റ്ററാണ് എത്തിയത്. ബാബുവിനെ ഇപ്പോൾ കഞ്ചിക്കോട് അമ്മയുടെ അടുത്തെത്തിച്ചിരിക്കുകയാണ്. ശേഷം ആശുപത്രിയിലേയ്ക്ക് മാറ്റും. നിലവിൽ കാലിൽ ഒരു മുറിവ് അല്ലാതെ മറ്റ് ആരോഗ്യ പ്രശ്നങ്ങളൊന്നും ബാബുവിനില്ല എന്നാണ് വിവരം.

Related Articles

Latest Articles