തിരുവനന്തപുരം: സംസ്ഥാനത്ത് വർധിച്ചു വരുന്ന തീവ്രവാദ സാന്നിധ്യത്തിനും, പോപ്പുലർ ഫ്രണ്ട് SDPI തീവ്രവാദികൾ നടത്തുന്ന ഏകപക്ഷീയമായ കൊലപാതകങ്ങൾക്കും അതിന് ഇടത് സർക്കാർ നൽകുന്ന രാഷ്ട്രീയ പിന്തുണക്കുമേതിരെ സംസ്ഥാന വ്യാപകമായി കൂറ്റൻ പ്രകടനങ്ങളുമായി ഹിന്ദു ഐക്യ വേദി. സംസ്ഥാനത്തുടനീളം 280 കേന്ദ്രങ്ങളിലാണ് പ്രതിഷേധ പരിപാടികൾ ഒരേ സമയം നടന്നത്. കഴിഞ്ഞ ഒരു വർഷത്തിനുള്ളിൽ നാല് ബിജെപി ആർ എസ് എസ് പ്രവർത്തകരെയാണ് SDPI തീവ്രവാദികൾ കൊലചെയ്തത്.
തീവ്രവാദി സംഘടനയായ NDF രൂപാന്തരപ്പെട്ട് പോപ്പുലർ ഫ്രണ്ടായി മാറി അതിന്റെ രാഷ്ട്രീയ വിഭാഗമായ SDPI യുടെ മറവിൽ ആഗോള തീവ്രവാദ സംഘടനകളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുകയും ലവ് ജിഹാദ് പോലുള്ള നിയമ വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്തുവരുന്നു. ഇത്തരം രാജ്യ വിരുദ്ധ പ്രകടനങ്ങൾക്ക് വിഖാദമാകുന്ന ദേശീയ സംഘടനകളിലെ പ്രവർത്തകരെ അവർ ഉന്മൂല നാശം ചെയ്യുന്നു. നാടിന്റെ സമാധാനാന്തരീക്ഷം തകർക്കുന്ന രീതിരിൽ നടത്തുന്ന അരുംകൊലകൾക്ക് നേരെ സർക്കാരും നിയമ സംവിധാനങ്ങളും കണ്ണടക്കുന്ന സ്ഥിതി വിശേഷമാണ് കേരളത്തിലുള്ളത്. ഇത് സംസ്ഥാനത്തിന്റെ നിയമ വാഴ്ചയെ തകർക്കുന്നതാണ്.
ഹിന്ദു ഐക്യവേദി സംസ്ഥാന ജില്ലാ നേതാക്കൾ പ്രതിഷേധ പ്രകടനങ്ങളെ അഭിസംബോധന ചെയ്തു. കൊലപാതകങ്ങൾ നടന്ന് ദിവസങ്ങൾ കഴിഞ്ഞിട്ടും പോലീസിന് പ്രതികളെ പിടിക്കാൻ കഴിയുന്നില്ല. പോപ്പുലർ ഫ്രണ്ട് തീവ്രവാദികളെ സർക്കാർ നിലക്ക് നിർത്തണമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് ശ്രീ വത്സൻ തില്ലങ്കരി ആവശ്യപ്പെട്ടു. പോപ്പുലർ ഫ്രണ്ടിന്റെ വെല്ലുവിളി ഹിന്ദു ഐക്യവേദി ഏറ്റെടുക്കുന്നതായും അദ്ദേഹം കൂട്ടിച്ചേർത്തു. വൻ ജന പങ്കാളിതമാണ് എല്ലാ പ്രകടനങ്ങളിലും ഉണ്ടായത്.