പെരുമ്പാവൂര്‍: കീഴില്ലത്ത് സൗത്തു പരുത്തിവേലിപ്പടിയിൽ രണ്ട് നില വീട് ഇടിഞ്ഞുവീണ് പതിമൂന്നുകാരന്‍ മരിച്ചു. കൂടെയുണ്ടായിരുന്ന മുത്തച്ഛൻ കാവിൽതോട്ടം മനയിൽ നാരായണൻ നമ്പൂതിരിക്ക് ഗുരുതരമായി പരുക്കേറ്റു. ഹരിനമ്പൂതിരിയുടെ മകന്‍ ഹരിനാരായണന്(13) മരിച്ചത്. സംഭവസമയത്ത് ഏഴ് പേരാണ് വീട്ടിലുണ്ടായിരുന്നത്. ഫയര്‍ഫോഴ്‌സെത്തിയാണ് വീട്ടുകാരെ രക്ഷപ്പെടുത്തിയത്. അഞ്ചുപേര്‍ പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു. മുത്തച്ഛനെ ഗുരുതര പരുക്കുകളോടെ ആലുവയിൽ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. കുട്ടിയെ പെരുമ്പാവൂർ താലൂക്ക് ആശുപത്രിയിൽ കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീടിന്റെ ഒരുനില പൂര്‍ണമായി മണ്ണിനടിയിലായിരിക്കുകയാണ്.
ഇന്നു രാവിലെ ആറരയോടെയാണു നാടിനെ നടുക്കിയ അപകടം. അപകട സമയത്തു മുത്തച്ഛനും ചെറുമകനും മാത്രമാണു താഴത്തെ നിലയിലുണ്ടായിരുന്നത്. ബാക്കിയുള്ളവരിൽ ഒരാൾ മുകളിലെ നിലയിലും ബാക്കിയുള്ളവർ പുറത്തുമായിരുന്നു. വലിയ ശബ്ദത്തോടെ വീട് ഇടിഞ്ഞു വീഴുന്ന ശബ്ദം കേട്ടതായി സമീപവാസികൾ പറയുന്നു. ഭീകര ശബ്ദത്തോടെ വീട് താഴുന്നതിന് തൊട്ടുമുന്‍പായി അഞ്ച് പേര്‍ ഓടിരക്ഷപ്പെട്ടു. എന്നാല്‍ താഴെത്തെ നിലയിലുണ്ടായിരുന്ന രണ്ടുപേര്‍ വീട്ടില്‍ കുടുങ്ങുകയുമായിരുന്നു. മൂന്ന് ജെസിബികള്‍ ഉപയോഗിച്ചായിരുന്നു രക്ഷാപ്രവര്‍ത്തനം. ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്നാണ് കോണ്‍ക്രീറ്റ് വെട്ടിപ്പൊളിച്ച് രണ്ടുപേരെയും വലിച്ച് പുറത്തെടുത്തത്. വീട്ടില്‍ നിന്ന് വലിച്ച് പുറത്തെടുക്കുമ്പോള്‍ കുട്ടി ബോധരഹിതനായിരുന്നു.