കർണാടക ; കഴിഞ്ഞ 24 വര്‍ഷമായി മരിച്ചുപോയ തൻ്റെ സ്വന്തം സഹോദരന്റെ പേരില്‍ അധ്യാപകനായി ജോലി ചെയ്തിരുന്ന യുവാവ് ഒടുവില്‍ പിടിയിലായി. ലക്ഷ്മണെ ഗൌഡ എന്നയാളാണ് ആള്‍മാറാട്ടത്തിന് പിടിയിലായത്.കര്‍ണാടകയിലെ ഹുന്‍സൂരിലാണ് സംഭവം. കഴിഞ്ഞ 24 വര്‍ഷം മുന്‍പ് ലക്ഷ്മണെ ഗൌഡയുടെ സഹോദരനായ ലോകേഷ് ഗൌഡയ്ക്കായിരുന്നു വിദ്യാഭ്യാസ വകുപ്പില്‍ നിന്ന് നിയമനം ലഭിച്ചത്. എന്നാല് നിയമന ഉത്തരവ് കൈപ്പറ്റുന്നതിന് മുന്‍പ് ലോകേഷ് ഗൌഡ മരിച്ചിരുന്നു. ഇതോടെയാണ് സഹോദരന്‍റെ സര്‍ട്ടിഫിക്കറ്റുകളുമായി ലക്ഷ്മണെ സ്കൂളില്‍ ചെന്നെത്തുന്നത് . തുടർന്ന് മൈസൂരിനടുത്ത പെരിയപട്ടണത്തെ മുദ്ദനഹള്ളിയിലും ഹുന്‍സൂരിന് സമീപത്തെ കട്ടേമാലാവന്ദി ഹൈ സ്കൂളിലുമായാണ് ഇയാള്‍ ലോകേഷ് എന്ന പേരില്‍ സേവനം അനുഷ്ഠിച്ചത് .
ഒരുഘട്ടത്തിൽ സംശയം തോന്നിയതോടെ അന്വേഷണം നടത്തിയ തഹസില്‍ദാരോട് അധ്യാപകന്‍റെ കുടുംബം സഹകരിക്കാതിരുന്നതോടെയാണ് ഇവരുടെ കള്ളകളി വെളിച്ചത്തായത്. ഇതിനോടകം സമാനമായ പരാതി ലോകായുക്തയിലും എത്തിയിരുന്നു. തുടര്‍ന്ന് ഹുന്‍സൂര്‍ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് 24 വര്‍ഷമായി ഇയാൾ നടത്തികൊണ്ടിരുന്ന ആള്‍മാറാട്ടം മറനീക്കി പുറത്ത് വന്നത്.