മനാമ : ഇത്തവണത്തെ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റ് വേദിയായി പാക്കിസ്ഥാനെയാണ് തെരഞ്ഞെടുക്കുന്നതെങ്കിൽ ടൂർണമെന്റ് ബഹിഷ്കരിക്കുമെന്ന് ബഹ്റൈനിൽ ഇന്നലെ നടന്ന ഏഷ്യൻ ക്രിക്കറ്റ് കൗൺസിൽ യോഗത്തിൽ ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചതായി റിപ്പോർട്ട്.
ഈ സാഹചര്യത്തിൽ ഏഷ്യാ കപ്പ് പൂര്‍ണമായോ, ഇന്ത്യയുടെ മത്സരങ്ങൾ മാത്രമായിട്ടോ മറ്റേതെങ്കിലും രാജ്യത്തു നടത്തുന്ന കാര്യവും പരിഗണിക്കുന്നുണ്ട്. ഇതോടെ യുഎഇയിൽ ഏഷ്യാ കപ്പ് നടത്താനും സാധ്യത തെളിഞ്ഞു.
ഏഷ്യാ കപ്പിന്റെ വേദി സംബന്ധിച്ച തീരുമാനം മാർച്ചിലാണെടുക്കുക. അതേസമയം ഏഷ്യാകപ്പ് വേദി നഷ്ടമായാൽ ഇന്ത്യയിൽ നടക്കുന്ന ഏകദിന ലോകകപ്പിൽ കളിക്കില്ലെന്ന ഭീഷണിയും പാക്കിസ്ഥാന്‍ ഉയര്‍ത്തുന്നുണ്ട്. അതെ സമയം പാക്കിസ്ഥാൻ ആതിഥേയത്വം വഹിക്കുമ്പോഴും മറ്റേതെങ്കിലും രാജ്യത്തു കളിക്കാമെന്ന നിലപാട് ബിസിസിഐ അറിയിച്ചിട്ടുണ്ട്. പാക്കിസ്ഥാൻ ബോര്‍ഡ് സമ്മതിച്ചാൽ അബുദാബി, ദുബായ്, ഷാർജ നഗരങ്ങളിൽ ടൂർണ്ണമെന്റ് നടത്താനുള്ള സാധ്യതയും പരിഗണിക്കുന്നുണ്ട്.