കാഷ്മീരിലെ അനന്ത്നാഗ് ജില്ലയിൽ സുരക്ഷാ സേനയുമായുണ്ടായ ഏറ്റുമുട്ടലിൽ രണ്ടു ലഷ്കർ ഇ തൊയിബ ഭീകരർ കൊല്ലപ്പെട്ടു. വെള്ളിയാഴ്ച രാത്രിയാണ് ഏറ്റുമുട്ടലുണ്ടായത്. വെടിക്കോപ്പുകളും ആയുധങ്ങളും ഭീകരരുടെ ഒളിയിടത്തിൽ നിന്നു കണ്ടെടുത്തു.
ഭീകരർ ഒളിച്ചിരിപ്പുണ്ടെന്ന വിവരം ലഭിച്ചതിനെ തുടർന്ന് നടത്തിയ തെരച്ചിലിനിടെയാണ് വെടിവയ്പുണ്ടായത്. കാഷ്മീർ പോലീസ്, സിആർപിഎഫ്, സൈന്യം എന്നിവ സംയുക്തമായാണു തെരച്ചിൽ നടത്തിയത്. ബിജ്ബെഹറയിലേക്ക് നീങ്ങിയ സുരക്ഷാസേനയ്ക്കു നേർക്കു ഭീകരർ വെടിയുതിർക്കുകയായിരുന്നു.