ദില്ലി :ഇന്ത്യൻ അതിർത്തിയിലെ ചൈനീസ് പ്രകോപനത്തെ തുടർന്ന് ചൈനയെ എതിർത്ത ഇന്ത്യൻ സൈന്യം ധൈര്യവും ശൗര്യവും തെളിയിച്ചെന്ന് രാജ്നാഥ് സിംഗ് വ്യക്തമാക്കി.മറ്റ് രാജ്യങ്ങളുടെ മേൽ ആധിപത്യം സ്ഥാപിക്കാനോ, ഒരിഞ്ച് സ്ഥലം പിടിച്ചെടുക്കാനോ ഇന്ത്യക്ക് ഉദ്ദേശമില്ലെന്നും ലോകത്തിൻ്റെ നന്മയ്ക്കായി പ്രവർത്തിക്കുന്ന സൂപ്പർ പവർ ആവുകയാണ് ലക്ഷ്യം എന്നും രാജ്നാഥ് സിംഗ് വ്യക്തമാക്കി.
അതേസമയം ചോദ്യം ചെയ്യാനുള്ള പ്രതിപക്ഷത്തിൻ്റെ അവകാശത്തെ ചോദ്യം ചെയ്തിട്ടില്ലെന്നും നയങ്ങളെ അടിസ്ഥാനമാക്കിയാണ് വാദപ്രതിവാദം നടന്നതെന്നും സത്യം പറയുമ്പോഴാണ് രാഷ്ട്രീയം നടപ്പാകുന്നതെന്നും രാജ്നാഥ് സിംഗ് പറഞ്ഞു.ഇതിനിടെ ചൈന യുദ്ധത്തിന് കോപ്പുകൂട്ടുമ്പോൾ ഇന്ത്യ അവഗണിക്കുകയാണെന്ന വാദവുമായി വന്ന രാഹുൽഗാന്ധിയുടെ വായ അടപ്പിച്ച് കൊണ്ട് ബിജെപി വക്താവ് രാജ്യവര്‍ധന്‍ സിങ് റാത്തോഡ് രംഗത്തെത്തി.രാഹുലിന്റെ മുത്തച്ഛന്‍ ജവഹര്‍ലാല്‍ ജവഹർലാൽ നെഹ്‌റു ഭരിച്ചിരുന്ന കാലത്തെ ഇന്ത്യ അല്ല ഇപ്പോഴുള്ളതെന്ന് അദ്ദേഹം തുറന്നടിച്ചു