സിഡ്‌നി: സിഡ്‌നിയില്‍ നടക്കുന്ന ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ടെസ്റ്റിനുളള ഇന്ത്യന്‍ ടീമിനെ പ്രഖ്യാപിച്ചു. രണ്ട് മാറ്റങ്ങളാണ് ഇന്ത്യന്‍ മാനേജ്‌മെന്റ് നടത്തിയിരിക്കുന്നത്. മായങ്ക് അഗര്‍വാളും ഉമേശ് യാദവും പുറത്തായപ്പോള്‍ രോഹിത്ത് ശര്‍മ്മയും നവ്ദീപ് സൈനിയും പുതിയതായി ടീമില്‍ ഇടംപിടിച്ചു.
മെല്‍ബണില്‍ മികവ് കാഴ്ച്ചവെച്ച ശുഭ്മാന്‍ ഗില്ലിനെ ഇന്ത്യ നിലനിർത്തി. രോഹിത്ത് ശര്‍മ്മ ഓപ്പണറായിട്ടാകും ഇന്ത്യയ്ക്കായി കളിക്കുക എന്ന് രഹാന വ്യക്തമാക്കി. രോഹിത്തിനൊപ്പം ശുഭ്മാന്‍ ഗില്ലായിരിക്കും ഇന്ത്യയ്ക്ക് വേണ്ടി ഇന്നിങ്സ് ഓപ്പണ്‍ ചെയ്യുക. ടി നടരാജന്‍ തന്റെ ടെസ്റ്റ് അരങ്ങേറ്റത്തിനായി ഇനിയും കാത്തിരിക്കണം. സൈനിയുടേയും ടെസ്റ്റ് അരങ്ങേറ്റമാകും സിഡ്‌നിയിലെ മൂന്നാം ടെസ്റ്റ്. റിഷഭ് പന്തുതന്നെ വിക്കറ്റിന് പിന്നില്‍ നിലയുറപ്പിക്കും.
മധ്യനിരയില്‍ ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ, ഹനുമാ വിഹാരി എന്നിവര്‍ കളിക്കും. രവിചന്ദ്രന്‍ അശ്വിനാണ് ടീമിലെ സ്പെഷ്യലിസ്റ്റ് സ്പിന്നര്‍. ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്നി എന്നിവർ പേസ് നിര നയിക്കും. രവീന്ദ്ര ജഡേജ ഓള്‍റൗണ്ടര്‍ ദൗത്യം ഏറ്റെടുക്കും. നിലവില്‍ പരമ്പരയില്‍ ഇന്ത്യയും ഓസ്‌ട്രേലിയയും ഓരോ മത്സം വീതം ജയിച്ചാണ് നില്‍ക്കുന്നത്. അതിനാൽ ഇനിയുള്ള മത്സരങ്ങള്‍ ഇരുടീമുകള്‍ക്കും വളരെ നിര്‍ണ്ണായകമാണ്.
സിഡ്‌നി ടെസ്റ്റിനുള്ള ഇന്ത്യന്‍ ടീം ഇങ്ങനെ
ഇന്ത്യ: രോഹിത് ശര്‍മ (ഉപനായകന്‍), ശുഭ്മാന്‍ ഗില്‍, ചേതേശ്വര്‍ പൂജാര, അജിങ്ക്യ രഹാനെ (നായകന്‍), ഹനുമാ വിഹാരി, രവീന്ദ്ര ജഡേജ, ജസ്പ്രീത് ബുംറ, മുഹമ്മദ് സിറാജ്, നവ്ദീപ് സെയ്‌നി